കായംകുളം: ഝാര്‍ഖണ്ഡില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ടുവന്ന അദ്ധ്യാപകനെ റിമാന്റു ചെയ്തു. ഝാര്‍ഖണ്ഡ് കോട്ട ജില്ലയിലെ മുഹമ്മദ്മുനാവറി(32) നെയാണ് കോടതി റിമാന്റുചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് ഏറനാട് എക്സ്പ്രസില്‍ കായംകുളം റെയില്‍വേസ്റ്റേഷനില്‍ ഏഴോളം കുട്ടികളുമായി ഇയാള്‍ എത്തിയത്.
ട്രയിന്‍ യാത്രക്കാര്‍ക്കുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ കണ്ട്രോള് റൂമില്‍ അറിയിച്ചു. തുടര്‍ന്ന് ആര്‍പിഎഫ് കുട്ടികളേയും മുനാവറിനേയും കായംകുളം പോലീസിന് കൈമാറുകയായിരുന്നു. കുട്ടികളെ ആലപ്പുഴയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ഇവരെ ഇവിടെ താമസിപ്പിക്കാതെ തിരികെ സ്വന്തം നാട്ടിലേക്ക് മടക്കി അയക്കുവാനുള്ള ശ്രമത്തിലാണ്.
എന്നാല്‍ ആറുവര്‍ഷമായി പത്താനാപുരത്തെ മിസ്ബാ ഉല് ഹുദ്ദാ അരബിക് കോളേജിലെ അദ്ധ്യാപികനായ മുനാവര്‍ ഇതിനുമുമ്പും ഇത്തരത്തില്‍ കുട്ടികളെ ഇവിടെ എത്തിച്ചിട്ടുണ്ടന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കോളേജിന് ലഭിക്കുന്ന ഗ്രാന്റ് നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ കുട്ടികളെ കൊണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും തന്നെ ഇയാള്‍ പാലിക്കാറുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: