തിരുവനന്തപുരം: റോഡ് വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ പദ്ധതികള്‍ക്കായി 2500 കോടി രൂപ നല്കാന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനം പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ പണം തടസ്സമാകില്ല. സ്ഥലം ഏറ്റെടുക്കലാണ് കേരളത്തിന്റെ പ്രധാന പ്രശ്നം. അടിമാലി-ചെറുതോണി, കൊട്ടാരക്കര-പമ്പ ഹൈവേകള്‍ക്കും തലശ്ശേരി- മാഹി ബൈപാസ് നാലുവരിയാക്കാനും അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് കേരളസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: