ജൂണ്‍ 5. ഒരു പരിസ്ഥിതി ദിനംകൂടി കടന്നുപോയി. എന്തും കേവലം ആഘോഷമാക്കുന്ന കേരളത്തില്‍ തന്നെ ആയിരിക്കാം ഏറ്റവും ബഹളമയമായി ഈ ദിനം കടന്നുപോയത്. ”വിഭവങ്ങള്‍ കരുതി ഉപയോഗിക്കുക, ഒരു പ്രപഞ്ചം, 700 കോടി സ്വപ്നങ്ങള്‍” എന്ന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞ, സിമ്പോസിയം, സെമിനാര്‍, വൃക്ഷത്തൈ നടല്‍, നാടാകെ ഫഌക്സ് ബോര്‍ഡുകളുയര്‍ത്തി പരിസ്ഥിതി സംരക്ഷണ സന്ദേശപ്രചാരണം തുടങ്ങി ധാരാളം പരിപാടികള്‍ നടന്നു. ചില പത്രങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ മൊത്തക്കച്ചവടം തന്നെ ഏറ്റെടുത്ത മട്ടിലായിരുന്നു. ബീഫ് ഫെസ്റ്റിവലും ബോംബുനിര്‍മ്മാണവും നടത്തുന്ന തിരക്കിനിടയിലും മറ്റു ചിലരും പരിസ്ഥിതി സ്നേഹികളായി രംഗത്തുവന്നു. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍മാര്‍വരെ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചുകൊണ്ട് വിവിധ ചടങ്ങുകളില്‍ എത്തി.
ആഘോഷത്തിന്റെ ബഹളങ്ങള്‍ അവസാനിക്കുമ്പോള്‍ വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനും മുയലിനൊപ്പം ഓടാനും കഴിയുന്ന ഇടതുവലതു മുന്നണിക്കാരുടെയും ചില പത്ര മുതലാളിമാരുടെയും അപാരമായ കഴിവ് ഓര്‍ത്ത് നാം അതിശയിച്ചുപോകും.
കേരളത്തില്‍ ഇപ്പോഴും പരിസ്ഥിതിയുമായി ബന്ധമുള്ള, സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ലോകത്തില്‍ തന്നെ അതീവ ജൈവ- പരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ടം ഇടിച്ചും തുരന്നും നശിപ്പിക്കുന്നവരുമുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനായി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മറ്റികള്‍ നിയമിക്കപ്പെട്ടു. എന്നാല്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമ്പോഴേക്കും സംഘടിത ക്രിസ്ത്യന്‍മത ശക്തികള്‍ എല്‍ഡിഎഫ്-യുഡിഎഫ് പിന്തുണയോടെ കേരളത്തില്‍ പലയിടത്തും കലാപങ്ങള്‍ തന്നെ നടത്തി. ഇപ്പോള്‍ പരിസ്ഥിതി ദിനത്തില്‍ ഭൂമിക്കൊരു കുടയുമായി വരുന്ന പത്ര മുതലാളിമാര്‍ ആറന്മുള പ്രശ്നത്തിലും പശ്ചിമഘട്ടപ്രശ്നത്തിലും പരിസ്ഥിതി തകര്‍ക്കുന്ന കക്ഷികളുടെ വക്താക്കളായി മാറി.
ഹിന്ദുഐക്യവേദി 2013 ഡിസംബറില്‍ പശ്ചിമഘട്ട സംരക്ഷണ സന്ദേശവുമായി സംസ്ഥാനവ്യാപകമായി ധര്‍ണ നടത്തി. വടകര താലൂക്കില്‍, കൈവേലിയില്‍ നടന്ന ധര്‍ണയെ സിപിഎമ്മുകാര്‍ ആക്രമിച്ചു. അനൂപ് എന്ന പ്രവര്‍ത്തകനെ അവര്‍ ക്രൂരമായി കല്ലെറിഞ്ഞു കൊന്നും അവരും പരിസ്ഥിതി സംരക്ഷകരായി വേഷം കെട്ടുന്നു.
ബാലചന്ദ്രന്.പി.പി. പള്ളിക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: