പെട്രോള്‍ ഡീസല്‍ വിലകുറഞ്ഞു, അതിനനുസരിച്ച് ചാര്‍ജ്ജ് കുറയുന്നില്ല എന്ന് എല്ലാ ഭാഗത്തുനിന്നും മുറവിളി ഉയരുന്നുണ്ട്. പക്ഷെ വാഹനത്തിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി സര്‍ക്കാരോ ഉടമകളോ ചിന്തിക്കുന്നില്ല. വഴുക്കലുണ്ടാകാത്ത ചവിട്ടുപടി, കൈപിടിച്ചുകയറാനുള്ള സൗകര്യം, സുരക്ഷിതമായ വാതില്‍, വൃത്തിയുള്ളതും സൗകര്യപ്രദവുമായ സീറ്റ.് അത് 3-2 എന്ന രീതിയില്‍ പിടിപ്പിച്ചത്. വാഹനങ്ങള്‍ യാത്രക്കാരെ നിറുത്തികൊണ്ടുപോകാനുള്ളതല്ല. കി.മീറ്ററിന് ഒരുരൂപ നിരക്കില്‍ പോലും യാത്ര ചെയ്യുവാന്‍ കഴിയുന്നില്ല.
ലാഭകരമല്ലാതെ സര്‍വ്വീസ് നിന്നുപോകുന്ന റൂട്ടുകളില്‍ ഫെയര്സ്റ്റേജിന്റെ അകലം കുറച്ച് ബസ്സ് സര്‍വ്വീസ് ലാഭകരം ആക്കുന്നതിനെപ്പറ്റി ചിന്തിക്കണം. ഏതു ബിസിനസ്സിലും ലാഭം ഉണ്ടാകണം.അതിലെ ലാഭംകൊണ്ട് വേണം അത് നന്നായി നടക്കേണ്ടത്. അതുപോലെ ഉഭഭോക്താവിന് മുടക്കുമുതലിനനുസരിച്ച് സേവനവും കിട്ടണം.വിദ്യാഭ്യാസവും ബാങ്കിങ്ങും റോഡും ട്രയിനും ജലവും വൈദ്യുതിയും നിലവാരം ഉള്ളതാക്കണം.
യാത്രക്കാര്‍ക്ക് ടാക്സിയില്‍ കയറിയ സ്ഥലവും ഇറങ്ങിയ സ്ഥലവും കാണിച്ച് മീറ്റര്‍ ചാര്‍ജ്ജില്‍ ബില്ലു കൊടുക്കണം.ഇന്നു ടാക്സിക്കാരന്റെ വായില്‍നിന്നു വരുന്നതാണ് ചാര്‍ജ്ജ്. അതു കൊടുത്തില്ലെങ്കില്‍ അവന്റെ വായില്‍നിന്ന് വരുന്നത് യാത്രക്കാര്‍ കേള്‍ക്കേണ്ടിയുംവരും. ചാര്‍ജ്ജ് കുറയ്ക്കുകയല്ല റോഡ്,റെയില്‍ യാത്ര കൂടുതല്‍ സൗകര്യത്തിലും സുരക്ഷിതത്വത്തിലും സമയനിഷ്ഠയോടും കൂടിയത് ആകുകയാണ് വേണ്ടത്.എല്ലാ ബസ്റ്റാന്റിലും പഞ്ചിംഗ് ഏര്‍പ്പെടുത്തുകയും ബസ്സിന്റെ സമയം അറിയുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. പെട്രോള്‍ ഡീസല്‍വില സ്ഥിരതാനികുതി റോഡു നിലവാരം ഉള്ളതാക്കുന്നതിന് മാറ്റിവയ്ക്കണം.
എം.കെ. സിറിയക്, മരങ്ങാട്ടുപിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: