ജിഹാദ് എന്ന പ്രണയാഭാസ ഭീകരത കേരളത്തില്‍ വ്യാപകമായിത്തീരുന്നു എന്നാണ് ദിവസവും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള വാര്‍ത്തകളില്‍നിന്ന് വ്യക്തമാകുന്നത്. ഒളിഞ്ഞുള്ള വാര്‍ത്തകള്‍ എന്നുപറയാന്‍ കാരണം മുഖ്യധാരാ പത്രങ്ങള്‍ എന്നവകാശപ്പെട്ട് പുറത്തുവരുന്നവയില്‍ ഇത്തരം സംഭവങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ദൈന്യതയോടെയും കാപട്യം തുറന്നുകാണിച്ചും പ്രസിദ്ധീകരിച്ചു കാണുന്നില്ല.
ഈ വിഷയത്തില്‍ സമൂഹത്തിന്റെ പ്രതികരണം ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്ന ചില സംഗതികള്‍ ഇവയാണ്.
ഒന്ന്) സമൂഹം ഈ വിപത്ത് അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ മനസ്സിലാക്കാനും പ്രതികരിക്കാനും ശ്രമിക്കുന്നില്ല.
രണ്ട്) പ്രതികരിക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പന്മാരെന്നും വര്‍ഗീയവാദികളെന്നും വിളിച്ചു നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു.
മൂന്ന്) ഹീനമായ ഉദ്ദേശ്യത്തോടെ ഇത്തരം വഞ്ചനക്ക് ശ്രമിക്കുന്നവരെ നിയമത്തിന്റെ മുന്നിലെത്തിച്ച് ശിക്ഷനല്കാനുള്ള ആര്‍ജവം നിയമ പരിരക്ഷകര്‍ കാണിക്കുന്നില്ല.
നാല്)പെണ്‍കുട്ടികളെ ഇരകളാക്കിക്കൊണ്ട് ഹൈന്ദവ സമൂഹത്തെ അപമാനിക്കാനുള്ള ഈ നികൃഷ്ട ചിന്താഗതിക്കെതിരെ ഹിന്ദുസംഘടനകള്‍ വേണ്ടത്ര ജാഗരൂകരായി രംഗത്തുവരുന്നില്ല. സ്ത്രീ ശരീരം യുദ്ധഭൂമിയായി കണ്ട് എതിരാളിയുടെ മനോവീര്യം തകര്‍ക്കാനായി അതിനെ ഇരയാക്കുന്നത് ഗോത്രയുദ്ധങ്ങളിലും മതയുദ്ധങ്ങളിലും നാം കാണുന്നുണ്ടല്ലോ. ഇവിടെ നേരിട്ടാക്രമിച്ച് ആ പദ്ധതി നടപ്പിലാക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ആവുന്നപോലെ വളഞ്ഞവഴിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.
അഞ്ച്) ഈ കാപട്യത്തിന് ഇരയാകുന്നവരില്‍ മഹാഭൂരിപക്ഷവും ഹിന്ദുപെണ്‍കുട്ടികളാണ്.
കുടുംബപരവും സാമൂഹ്യവുമായ ഈ വിപത്തിന് പരിഹാരമെന്ത് എന്ന് ചിന്തിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ ചിലത് താഴെ കൊടുക്കുന്നു.
മറ്റ് മതങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കാത്ത സ്വാതന്ത്ര്യമാണ് ഹിന്ദുപെണ്‍കുട്ടികള്‍ ഇന്ന് അനുഭവിക്കുന്നത്. അതിനെ നല്ലവശമായി കണ്ട് സമചിത്തതയോടെ പെരുമാറുന്നതിനുപകരം ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാനാണ് ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വാസന. തീവ്ര മതവിലക്കുകളില്ലാത്ത ഹിന്ദുമതം നല്കുന്ന സ്വാതന്ത്ര്യം ഒരനുഗ്രഹമായി സ്വീകരിച്ച് ജീവിതം ആഘോഷമാക്കേണ്ടതിന് പകരം കപടവാക്കുകള്ക്കും ചേഷ്ടകള്‍ക്കും പിന്നാലെ അന്ധമായി ഒഴുകി അവസാനം അഴുക്കുചാലിലും മരണത്തിലും അവസാനിക്കാന്‍ ഇടവരുത്തുകയാണ് പലരും ചെയ്യുന്നത്.
ഹിന്ദുക്കളായ മാതാപിതാക്കളും ബന്ധുക്കളും അലസത മാറ്റിവച്ച് പെണ്മക്കളെ ആത്മാഭിമാനത്തോടെ വളരാന്‍ സഹായിക്കണം. ചെറുപ്പംമുതല്‍ തന്നെ സ്വന്തം സംസ്കാരത്തിന്റെ നന്മകള് അവരില്‍ സന്നിവേശിപ്പിക്കണം. അതിന് പൊള്ളയായ പ്രത്യയശാസ്ത്രവാദങ്ങള്‍ തങ്ങളുടെ ഗൃഹാന്തരീക്ഷത്തെ മലീമസമാക്കാതെ ശ്രദ്ധിക്കണം. സനാതനധര്മത്തില് ഉള്ള അത്രയും മാനവികത ഒരു പ്രത്യയശാസ്ത്രത്തിലും കാണാന്‍ കഴിയില്ലെന്ന് മക്കളെ ബോധ്യപ്പെടുത്തണം.
ഹിന്ദുപെണ്കുട്ടിക്കും ആണ്‍കുട്ടിക്കും വിവാഹത്തിനുമുമ്പ് നിര്‍ബന്ധമായും കുടുംബകൗണ്സിലിങ് നടത്തണം. ഒന്നിച്ചു ജീവിക്കാനുതകുന്ന നല്ല നിര്‍ദ്ദേശങ്ങള്‍ അനുഭവസ്ഥര്‍ പകര്‍ന്നുനല്‍കണം. ജീവിതയാത്രയില്‍ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കണം. അപകടമുണ്ടായാല്‍ സഹായിക്കാന്‍ പിന്നില്‍ ശക്തമായ ഒരു സമൂഹമുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കണം. സപ്താഹവേദികള്‍ പോലുള്ള മതപരമായ ചടങ്ങുകള്‍ ചെറുപ്പക്കാര്‍ക്കുള്ള കൗണ്‍സിലിങ് ചുമതലകൂടി ഏറ്റെടുക്കണം.
ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനുള്ള അവകാശം പുരുഷന്മാര്ക്ക് മതം നല്‍കുന്നത് നിയമംമൂലം നിര്‍ത്തലാക്കണം.
നാടുനീളെ നടന്ന് പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച് നശിപ്പിക്കാനുള്ള ചിന്താഗതിതന്നെ വളരുന്നത് വിവാഹത്തെക്കുറിച്ചുള്ള ഇത്തരം വികല കാഴ്ചപ്പാടില്‍നിന്നാണ്. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നവര്‍ക്ക് കഠിനശിക്ഷ നല്കിയാല് ഇത്തരം സാഹസത്തിന് കുറെയൊക്കെ അറുതിവരും. ഏക വിവാഹസങ്കല്‍പ്പത്തില്‍ വളരുന്നവര്‍ക്ക് പ്രണയം എന്നത് ഒരു കപടനാടകമല്ല. എങ്ങനെയും വലവീശിപ്പിടിച്ച് പലരില്‍ ഒന്നാക്കാന്‍ ഏകഭാര്യാത്വത്തില് വിശ്വസിക്കുന്നവര്‍ തയ്യാറാവില്ല. പൊതു സിവില്‍ നിയമം അടിയന്തരമായ ആവശ്യമായി മാറിയിരിക്കയാണ്.
സ്വന്തം പെണ്‍കുട്ടികളോടുള്ള ഉത്തരവാദിത്തം കുറെക്കൂടി ഗൗരവത്തോടെയും ആത്മാര്‍ത്ഥതയോടെയും ഹൈന്ദവസമൂഹം ഏറ്റെടുക്കണം. മുസ്ലിം സമുദായത്തിനാണ് ഇങ്ങനെ അപമാനം നേരിട്ടതെങ്കില്‍ എന്താകുമായിരുന്നു അവരുടെ പ്രതികരണം എന്ന് ചിന്തിച്ചുനോക്കൂ. സ്നേഹവും വാത്സല്യവും നല്കി വളര്‍ത്തുമ്പോള്‍ അച്ഛനമ്മമാരെയും ഗുരുക്കന്മാരെയും രാജ്യത്തെയും സംസ്കാരത്തെയും പാരമ്പര്യത്തെയും സ്നേഹിക്കാനും ആദരിക്കാനും കൂടി മക്കളെ പഠിപ്പിച്ചാല്‍, അവരിലുള്ള നന്മകള്‍ക്ക് വളരാന്‍ അവസരം നല്കിയാല്, ഇത്തരം ചതിക്കുഴികളില്‍ വീഴാതെ സഞ്ചരിക്കാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്കുണ്ടാവും. സീരിയലുകളും സോഷ്യല്‍ മീഡിയയുമൊക്കെ കുട്ടികളെ വഴിതെറ്റിക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ അതിനെയൊക്കെ അതിജീവിക്കാനുള്ള ആത്മശക്തി അവരില്‍ വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവി കാണുന്നത് ചെറുപ്പക്കാരിലാണ്. പക്ഷേ അധീരരായ ചെറുപ്പക്കാര്‍ക്ക് രാഷ്ട്രനിര്‍മാണം നടത്താനാവില്ല. ആത്മശക്തിയുള്ളവര്‍ സ്വന്തം സ്വത്വത്തെ മറ്റുള്ളവര്‍ക്ക് അടിയറവയ്ക്കില്ല. സ്വാതന്ത്ര്യത്തിന്റെ ഇളംകാറ്റ് വീശുന്ന കടല്ക്കരയില്നിന്ന് ഇരുള് നിറഞ്ഞ ഗുഹാന്തരീക്ഷത്തിലേക്ക് പോയി ജീവിക്കാന്‍ മടിയില്ലാത്തവരെ കാണുമ്പോള്‍ ജീവിതമെന്നത് പ്രഹേളിക തന്നെയാണെന്ന് തോന്നിപ്പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: