പ്രതിവര്‍ഷം ആയിരംകോടി രൂപയിലേറെ നഷ്ടം വരുത്തിവയ്ക്കുന്ന കെഎസ്ആര്‍ടിസി. പെന്ഷന് ലഭിക്കാതെ ആത്മഹത്യ ചെയ്യുന്ന പാവം ട്രാന്‍സ്പോര്‍ട്ട് പെന്‍ഷന്‍കാര്‍. ഇതിനിടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ട്രാന്‍സ്പോര്‍ട്ട് അടച്ചുപൂട്ടാനുള്ള മരണമഴിമുഴക്കുന്നോ? പൊട്ടക്കിണറ്റില്‍ കിടക്കുന്ന തവളയ്ക്കും ആകാശത്തിലൂടെ പറക്കാന്‍ മോഹമുണ്ടാകാം.
പക്ഷേ നടപ്പുള്ള കാര്യമല്ലല്ലോ. എന്നാല്‍ നാട്ടുകാരുടെ നികുതിപ്പണം എഴുതിത്തള്ളാന്‍ ഒരു മന്ത്രിസഭാ തീരുമാനം മതി എന്ന അഹങ്കാരമാകാം നഷ്ടത്തിന്റെ പടുകുഴിയില്‍ കിടക്കുന്ന കെഎസ്ആര്‍ടിസി വീണ്ടും സൗജന്യയാത്രയുമായി കുന്നിന്മീതെ പറക്കാനുള്ള മണ്ടന്‍ തീരുമാനവുമായി മുന്നോട്ട് (അല്ല; പിന്നോട്ട്) പോകുന്നത്.
കേരള ഹൈക്കോടതിപോലും കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്രാ പാസുകളുടെ എണ്ണം കുറക്കുന്ന കാര്യം പരിശോധിക്കണമെന്ന് നിരീക്ഷിച്ചിരുന്നു. അത്രയ്ക്ക് പാപ്പരായ സ്ഥിതിയിലായിരുന്നു കെഎസ്ആര്‍ടിസി. എന്നാല്‍ സദുദ്ദേശ്യത്തോടുകൂടിയ ഹൈക്കോടതി നിരീക്ഷണംപോലും അവഗണിച്ച് മുടിയനായ പുത്രനെപ്പോലെ, കെഎസ്ആര്‍ടിസി മുടിച്ചേ അടങ്ങൂ എന്ന വാശിയിലാണ്, ട്രാന്‍സ്പോര്‍ട്ട് മന്ത്രി! ശമ്പളം കൊടുക്കാന്‍ ‘കിടപ്പാടം’ പണയംവയ്ക്കുന്ന സ്ഥാപനം വീണ്ടും സൗജന്യം പ്രഖ്യാപിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: