സംഭവം നടന്നത് 2004 ഏപ്രില്‍ മാസത്തില്‍. 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെ, വഡോദരയിലുള്ള ബെസ്റ്റ് ബേക്കറി കലാപകാരികള്‍ തീവച്ചു. തുടര്‍ന്ന് ഗുജറാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിന്റെ ഇന്നത്തെ സ്ഥിതി അറിഞ്ഞാല്‍,സുപ്രീം കോടതി ആ കേസ് എന്തിനാണ് ഗുജറാത്തില്‍നിന്നും മഹാരാഷ്ട്രയിലെ കോടതിയിലേക്ക് മാറ്റിയത് എന്ന് തോന്നിപ്പോകും.
കീഴ്ക്കോടതിയില്‍,തെളിവുകള്‍ ഇല്ലെന്നു പറഞ്ഞു കുറ്റംചാര്‍ത്തപ്പെട്ട 21 പേരെയും വെറുതെ വിട്ടു. കേസ് ഗുജറാത്ത് ഹൈക്കോടതിയില്‍ ചെന്നു. അവിടെയും എല്ലാവരെയും വെറുതെ വിട്ടു. തുടര്‍ന്ന്, സാഹിറ ശൈഖിന്റെയും ഗുജറാത്ത് സര്‍ക്കാരിന്റെയും അപ്പീല്‍ സുപ്രീം കോടതിയില്‍ എത്തി. ഗുജറാത്ത് കോടതിയില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ല എന്ന പരാതിയെ തുടര്‍ന്ന്, 2004 ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി കേസ് മഹാരാഷ്ട്രയിലെ കോടതിയിലേക്ക് മാറ്റിക്കൊണ്ട് വിധി പ്രസ്താവിച്ചു.
ആ വിധി പ്രസ്താവനക്കിടെ, കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാര്‍ പറഞ്ഞു,’ബെസ്റ്റ് ബേക്കറിയും നിരപരാധികളായ സ്ത്രീകളും കുട്ടികളും കത്തിക്കരിഞ്ഞുകൊണ്ടിരുന്നപ്പോള് നവയുഗ നീറോമാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. ഈ പ്രസ്താവന നടത്തിയത് ജസ്റ്റീസ് ദൊരൈസ്വാമി രാജുവും ജസ്റ്റീസ് അരിജിത് പസായത്തും ചേര്‍ന്ന ഒരു ബഞ്ച് ആയിരുന്നു. വിധി പ്രസ്താവിക്കുന്ന അവസരത്തില്‍ നടത്തിയ ആ അഭിപ്രായപ്രകടനം അനാവശ്യവും നീതിന്യായ വ്യവസ്ഥയുടെ അതിര്‍വരമ്പുകള്‍ക്കു അപ്പുറത്തും ആയിരുന്നു.
ജഡ്ജിമാരുടെ ഈ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത മതേതരന്മാര്, ‘സുപ്രീം കോടതി നരേന്ദ്ര മോദിയെ ‘നവയുഗ നീറോ എന്ന് വിളിച്ചു’ എന്ന് പ്രചരിപ്പിച്ചു നാടുമുഴുവാന്‍ ആഘോഷിച്ചു. ഇന്നും മോദിവിരുദ്ധര്‍ ആ പ്രചാരണം ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ആ ഇടയ്ക്കുതന്നെ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസും, തന്റെ കോടതിയില്‍ മോദിക്കെതിരെ ഒറ്റകേസുപോലും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിനെതിരെ നിശിതമായ വിമര്‍ശനം നടത്തുകയുണ്ടായി. എന്നാല്‍, മോദിയാകട്ടെ, അന്നും ഇന്നും എന്നും, ‘എനിക്ക് ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസം ഉണ്ട്’ എന്നേ പറഞ്ഞിട്ടുള്ളൂ.
സുപ്രീം കോടതി നിയമിച്ച,ആര്.കെ. രാഘവന്റെ നേതൃത്വത്തിലുള്ള എസ്ഐടി മോദിയെ ആരോപണ വിമുക്തനാക്കിയശേഷം പോലും തങ്ങളുടെ അനാവശ്യ പ്രസ്താവനമൂലം മോദിക്കുണ്ടായ ചീത്തപ്പേരില്‍ ഒരു ഖേദപ്രകടനംപോലും വേണമെന്ന ചിന്ത ജസ്റ്റീസ് ദൊരൈസ്വാമി രാജുവിനും അരിജിത് പസായത്തിനും ഉണ്ടായില്ല.
പക്ഷെ, മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം, 2014 മെയ് മാസത്തില്‍ കള്ളപ്പണം അന്വേഷിക്കാനുള്ള എസ്ഐടിയുടെ ഉപാദ്ധ്യക്ഷനായി, ജസ്റ്റീസ് അരിജിത് പസായത്തിനെ നിയമിച്ചു. തന്റെ ശത്രുക്കള്‍ക്കുതന്നെ ‘അഭിനവ നീറോ’ എന്ന് വിളിക്കാന്‍ അവസരം ഉണ്ടാക്കിെക്കാടുക്കാന് കാരണക്കാരനായ ഒരു ജഡ്ജി ആയിരുന്നു ജസ്റ്റിസ് പസായത്ത് എന്ന വസ്തുത, എസ്ഐടിയുടെ ഉപാധ്യക്ഷന്‍ പദവിയിലേക്ക് അദ്ദേഹത്തിന്റെപേര് നിര്‍ദ്ദേശിക്കുന്നതിനു ഒരു തടസ്സമായി മോദി കരുതുകയുണ്ടായില്ല.
അതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ അവഹേളിക്കാന്‍ അവസരം ഉണ്ടാക്കിയ ഒരാളോടുപോലും വിരോധം കാണിക്കാത്ത, ധര്മ്മപരിപാലനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കര്‍മ്മയോഗി.
എന്‍.വി. ശങ്കരന്, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: