ഇരിട്ടി: ഒടുവില്‍ ഗജമുഖ സ്തംഭത്തോളം ഉയരുകയാണ് ജോജു പുന്നാട് എന്ന ശില്പ്പിയുടെ കീര്‍ത്തി. തലശ്ശേരി ജഗന്നാഥ ക്ഷേത്രം ചിറയില്‍ കോണ്‍ക്രീറ്റും ഫൈബറും കൊണ്ട് നിര്‍മ്മിച്ച ഗജമുഖസ്തംഭമാണ് ഇന്ന് ഈ ചെറുപ്പക്കാരനായ ശില്പ്പിയുടെ കീര്‍ത്തി വാനോളം ഉയര്‍ത്തിയത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ആഴ്ച ജഗന്നാഥ ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റ ദിവസം നിര്‍വഹിച്ചു. ജഗന്നാഥ ക്ഷേത്രം രക്ഷാസമിതിയാണ് ഈ ശില്‍പ്പം ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.
ക്ഷേത്ര ചിറയുടെ നടുവില്‍ രണ്ടാള് താഴ്ചയുള്ള ചിറയിലെ ജലനിരപ്പില്‍ നിന്നും 26 അടി ഉയരത്തിലാണ് ജോജു ഈ ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. നാല് ദിക്കിലേക്കും നോക്കി തുമ്പിക്കൈ ഉയര്‍ത്തി നില്ക്കുന്ന കൊമ്പനാനകളുടെ മസ്തിഷ്കങ്ങള്‍ക്ക് മുകളില്‍ തീര്‍ത്ത ത്രിശൂലവും ഡമരുവും ശില്‍പ്പത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്കുന്നു. സദാ തുമ്പിക്കൈകളിലൂടെ ചീറ്റിക്കൊണ്ടിരിക്കുന്ന വെള്ളവും ഇതിനു പകിട്ടേകുന്നു.
ഉയര്‍ന്നു വരുന്ന പുന്നാട് സ്വദേശിയായ ഈ കലാകാരന് ഇതിനു മുന്‍പും നിരവധി ശില്‍പ്പങ്ങളും ടാബ്ലോകളും തീര്‍ത്തിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ട മറ്റൊന്ന് കഴിഞ്ഞ മാസം കുന്നത്തൂര്‍ പാടി മുത്തപ്പന് ദേവസ്ഥാനത്തു തീര്‍ത്ത ഗോപുരമാണ്.
ശില്‍പ്പ ചാരുതയില്‍ ആരേയും ഈ ഗോപുരം ഏറെ ആകര്‍ഷിക്കുന്നു. മരം, ഫൈബര്‍, കളിമണ്ണ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, തെര്‍മോകോള്‍ തുടങ്ങിയ മാധ്യമങ്ങളിലെല്ലാം തന്റെ ശില്‍പ്പ ചാരുത കാഴ്ചവെക്കുന്ന ജോജു ഈ രംഗത്തെ വാഗ്ദാനം തന്നെയാണ്. ഇനിയും കൂടുതല്‍ ശില്പ്പങ്ങള് തന്നെ തേടിയെത്തും എന്ന് ഈ ചെറുപ്പക്കാരനായ കലാകാരന് ഉറച്ച് വിശ്വസിക്കുന്നു. അതിലെല്ലാം തന്റേതായ ശില്‍പ്പ ചാരുതയുടെ കയ്യൊപ്പ് തനിക്കു ചാര്‍ത്താനാവും എന്ന ആത്മ വിശ്വാസവും ജോജുവിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: