തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ചും തല്ലിച്ചതച്ചും കൊന്ന കേസിലെ പ്രതി മുഹമ്മദ് നിസാമിന് തെളിവെടുപ്പിനിടെ വിഐപി പരിഗണന. സ്വന്തം ആഡംബരക്കാറില്‍ യാത്ര, നാട്ടിലുള്ളവരുമായി ബന്ധപ്പെടാന്‍ പോലീസിലെ ഉന്നതരുടെ ഫോണ്‍. അന്വേഷണ സംഘത്തെ നിസാം വിലയ്ക്കെടുത്തതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ചട്ടം ലംഘിച്ച് ഫോണ്‍ ചെയ്യാന്‍ അവസരം നല്‍കിയതിന്റെ ചിത്രങ്ങളാണ് പുറത്തായത്.നിസാം ആഡംബര കാറിന് സമീപത്തു നിന്ന് ഫോണ്‍ ചെയ്യുത് ഇവയില്‍ കാണാം. അടുത്ത് സിഐ ബിജുകുമാര്‍,സീനിയര്‍ സിവില്‍ ഓഫിസര്‍ രാജന് എന്നിവരുമുണ്ട്. തെളിവെടുപ്പിനിടെ നിസാമിനെതിരെ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറഞ്ഞത്. തെളിവെടുപ്പിനെന്നു പറഞ്ഞ് നിസാമിനെയും കൊണ്ട് ബംഗളൂരിലേക്ക് പോയത് സ്വത്തുക്കള്‍ തന്റെ ബന്ധുക്കളുടെയും ബിനാമി പേരുകളിലേക്കും മാറ്റാനുള്ള സൗകര്യം ഒരുക്കാനായിരുന്നുവെന്നാണ് സൂചന.
കൊലക്കേസുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് അന്വേഷണ സംഘം തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും നിസാമുമായി ഉല്ലായാത്രക്ക് പോയത്. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴരയോടെയാണ് തൃശൂരില്‍ നിന്നും അന്വേഷണ സംഘം ബംഗളൂരിലേക്ക് തിരിച്ചത്. ബംഗളൂില് എത്തിയതാകട്ടെ പിറ്റേന്ന് വൈകീട്ട് നാലരയ്ക്കും. ടെമ്പോ ട്രാവലറിലായിരുന്നു യാത്രയുടെ തുടക്കം. പിന്നീട് വഴിയില്‍ വച്ച് റോള്‍സ് റോയ്സ് കാറിലേക്ക് മാറി.
ഇതുവരെ റോള്‍സ് റോയിസ് കാറില്‍ യാത്രചെയ്തിട്ടില്ലാത്ത പൊലീസ് ഉദ്യോസ്ഥര്‍ ഈ അവസരം ശരിക്കും ഉപയോഗിച്ചു.സിഐ പി.സി. ബിജുകുമാര്‍, െ്രെഡവര്‍ മാജ്, പൊലീസ് ഉദ്യോഗസ്ഥരായ രാജന്, ബിനില്‍ എന്നിവരടക്കം ആറ് പേരാണ് നിഷാമിനെയും കൂട്ടി പുറപ്പെട്ടത്. എട്ട് മണിക്കൂറു കൊണ്ട് ബംഗളൂരില്‍ എത്തേണ്ടതാണ്. സേലം വഴിയായിരുന്നു യാത്ര. ആറിന് പുലര്‍ച്ചെ രണ്ടരയോടെ എത്തിയിട്ടും രേഖപ്പെടുത്തിയത് വൈകിട്ട് നാലരയ്ക്ക് എന്നാണ്. ട്രാഫിക് ബ്ളോക്കില്പ്പെട്ടെന്നാണ് വിശദീകരണം. നിസാമിനെ സഹായിച്ചതിന് കഴിഞ്ഞ ദിവസം മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: