ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കുള്ള ഫണ്ട് അപഹരിച്ചെന്ന കേസില്‍ ആവശ്യമായ രേഖകളുടെ പട്ടിക സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവിനും നല്കാന് അന്വേഷണസംഘത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
രേഖകളുടെ പട്ടിക തങ്ങള്‍ക്കു കിട്ടിയിട്ടില്ലെന്ന് പ്രതികള്‍ ബോധിപ്പിച്ച പശ്ചാത്തലത്തിലാണിത്. ചില അപേക്ഷകള്‍ പ്രതികള്‍ പൂരിപ്പിക്കേണ്ടതിനാലാണ് രേഖകള്‍ കൈമാറാത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ അറിയിച്ചു.
ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടി സമാഹരിച്ച പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് ടീസ്റ്റയ്ക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനുമെതിരേയുള്ള കേസ്. സര്‍ക്കാര്‍ ഇതര സംഘടനയുടെ മറവിലാണ് ട്വീസ്റ്റയും ജാവേദും തട്ടിപ്പുനടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: