ന്യൂദല്‍ഹി: മന്ത്രാലയത്തില്‍ നിന്നും നിര്‍ണായക രേഖകള്‍ ചോര്‍ത്തിക്കൊടുത്ത കേസില്‍ രണ്ടു പേര് കൂടി പിടിയില്‍. വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ പിഎ ജിതേന്ദ്ര നാഗ്പാല്‍, ഒരു യുപിഎസ്സി അംഗത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റായ വിപന്‍ കുമാര്‍ എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്.
നേരത്തേ അറസ്റ്റിലായ എനര്‍ജി കണ്‍സള്‍ട്ടന്റ് ലോകേഷിനു രേഖകള്‍ ചോര്‍ത്തി നല്‍കിയത് ജിതേന്ദ്ര നാഗ്പാലാണന്നും പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി. ജിതേന്ദ്ര നാഗ്പാലിന് മറ്റ് പല മന്ത്രാലയങ്ങളുമായും ബന്ധമുണ്ടെന്നും അവിടെ നിന്നാണ് ഇയാള്‍ക്ക് രേഖക: ലഭിച്ചതും കൈമാറിയതും എന്നും പോലീസ് വ്യക്തമാക്കി.
പെട്രോളിയം മന്ത്രാലയം പ്രവര്‍ത്തിക്കുന്ന ശാസ്ത്രിഭവനില്‍ നിന്നും രഹസ്യ രേഖകള്‍ കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ മന്ത്രാലയത്തിലെ ക്ലാര്‍ക്കിനെയും പ്യൂണിനെയും അടക്കം അഞ്ചു പേരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: