ന്യൂദല്‍ഹി: റെയില്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന മാതൃക നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ദീര്‍ഘകാലമായ വികസനമാണ് റെയില്‍വേ ബജറ്റില്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
നിരക്കിന്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനം ഉണ്ടാകുമെന്നും റെയില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. റെയില്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി. ലോക്സഭയില്‍ ചോദ്യോത്തരവേളയ്ക്ക് ശേഷം ഉച്ചയ്ക്ക് 12നാണ് ബജറ്റ് അവതരിപ്പിക്കുക.
ബജറ്റ് റെയില്‍വേയുടെ ആധുനികവത്കരണം ഉന്നവയ്ക്കുന്നതാകുമെന്ന് കരുതപ്പെടുന്നു. നൂറോളം പുതിയ ട്രെയിനുകള്‍, രാജ്യത്തിന്റെ എല്ലാ മേഖലയിലേക്കും കണക്ടിവിറ്റി, വൈദ്യുതീകരണ പ്രവൃത്തികളുടെ വേഗത വര്‍ധിപ്പിക്കല്‍, നിരക്കുവര്‍ധന ഒഴിവാക്കല്‍, ചരക്ക് ഇടനാഴികള്‍, വികസന പ്രവര്‍ത്തനങ്ങളിലെ വിദേശനിക്ഷേപം, സുരക്ഷ, ശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയാവും റെയില്‍ ബജറ്റെന്നാണ് വിവരം.
ഇന്ധനവിലയിലെ കുറവ് പ്രയോജനപ്പെടുത്തി കൂടുതല്‍ ജനസൗഹാര്‍ദ്ദ പദ്ധതികള്‍ക്ക് തുടക്കമിടാനാവും സുരേഷ് പ്രഭുവിന്റെ ശ്രമം. വടക്കുകിഴക്കന്‍ മേഖലയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പ്പാതകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിവേഗ തീവണ്ടികള്‍, ബുള്ളറ്റ് ട്രെയിനുകള്‍, സബര്‍ബന്‍ ഇടനാഴികള്‍ എന്നിവയെല്ലാം പിപിപി മാതൃകയില്‍ നിര്‍മ്മിക്കുന്നതിനുള്ള കൂടുതല്‍ നടപടികളുമുണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.
ബയോ ടോയ്ലറ്റുകള്ക്കായും തുക വകയിരുത്തും. യാത്രക്കാരുടെ സുരക്ഷയ്ക്ക് അധിക സേനയെ നിയോഗിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും പ്രതീക്ഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: