കൊച്ചി: അഞ്ചുലക്ഷം രൂപ വിലവരുന്ന ഹെറോയിനുമായി യുവതിയും ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവും പെരുമ്പാവൂരില്‍ പിടിയിലായി. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്.
പശ്ചിമബംഗാള്‍ സ്വദേശി ചലാലേഷഖ് ഭാര്യ ഷംല ബീബി ഷേഖി (26)നെയാണ് ഹെറോയിനുമായി പിടിയിലായത്. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മുഹതിള് മണ്ഡല് (311)നെയാണ് പെരുമ്പാവൂര്‍ പള്ളിപ്പടിയില്നിന്നും കഞ്ചാവുമായും പിടികൂടിയത്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.
ഹെറോയിനുമായി പിടിയിലായ യുവതിയുടെ ഭര്‍ത്താവ് ചലാം ഷേഖ് കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഹെറോയിന്‍ ചെറിയ ഒരു പായ്ക്കറ്റിന്് 2000 രൂപ നിരക്കിലാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. 20 ഗ്രാം ഹെറോയിന്‍ ഇവരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഹെറോയിന്‍ എറണാകുളം, കാക്കനാട് ഐടി മേഖലകളിലും വില്പന നടത്തുന്നതിനായി ഏജന്റുമാരായി അന്യസംസ്ഥാന തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്.
മുഹതിള് മണ്ഡലില്നിന്നും കണ്ടെടുത്ത കഞ്ചാവ് പശ്ചിമബംഗാളില്‍നിന്നും കൊണ്ടുവന്നതാണെന്ന് പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നും വ്യാജകമ്പനിയുടെ സീല്‍ചെയ്ത് മയക്കുമരുന്ന് അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാണെന്ന് എക്സൈസ് സംഘം പറയുന്നു. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഡി. ജോസ്, സി.ടി. സുനീഷ്കുമാര്‍, എന്‍.കെ. മണി, ജയറാം, ഋഷികേശന്, രവി, സുരേഷ്ബാബു, വിജു, ജീമോന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: