Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊച്ചി കായല്‍ മരിക്കാതിരിക്കാന്‍

Janmabhumi Online by Janmabhumi Online
Feb 15, 2015, 09:42 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി കായല്‍ കയ്യേറ്റം രൂക്ഷമാകുന്നതിനോടൊപ്പം കായലിന്റെ പലഭാഗങ്ങളും നിരോക്‌സീകരണത്തിന്റെ പിടിയിലാകുന്നതിന്റെ സൂചനയാണ് കായലിന്റെ നിറമാറ്റം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ശാസ്ത്രജ്ഞ ഡോ.മാര്‍ത്തവെന്യൂസി യുനസ്‌കോയ്‌ക്ക് 1986 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കൊച്ചി കായലില്‍നിന്നും പ്രതിവര്‍ഷം 1500 മുതല്‍ 2000 ടണ്‍ വരെ ചെമ്മീനും കൊഞ്ചും 2500 ടണ്‍ മത്സ്യവും 10000 ടണ്‍ കക്കയും, കൊച്ചി കായലിന്റെ തീരങ്ങളിലെ പൊക്കാളി പാടങ്ങളില്‍നിന്നും 10000 ടണ്‍ നെല്ലും ലഭ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കായല്‍ വിസ്തൃതി ഇന്നത്തേതിന്റെ ഇരട്ടിയിലധികമുണ്ടായിരുന്നു.

കായലിന്റെ ആഴം ശരാശരി 6.7 മീറ്റര്‍ ഉണ്ടായിരുന്നത് 3 മീറ്ററായി കുറഞ്ഞു ഇന്ന്.വേലിയിറക്ക സമയത്ത് കായലില്‍നിന്നും മാലിന്യം പൂര്‍ണമായും കടലിലേക്ക് ഒഴുകി പ്പോയിരുന്നത് ഇന്ന് അപൂര്‍ണമായി മാത്രമാണൊഴുകുന്നത്. പാലങ്ങള്‍ക്കായി കായലില്‍  തൂണുകള്‍ നിര്‍മിച്ചത് കായല്‍ ജലത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സമായിരിക്കുന്നു. തൂണുകള്‍ പണിയുന്ന സമയത്ത് തീര്‍ത്ത തടസ്സങ്ങള്‍ ഇന്നും പലയിടങ്ങളിലും കായലിനടിയില്‍ തടസ്സം സൃഷ്ടിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യം കൊച്ചി കായലിന്റെ അടിത്തട്ടിനെ പൂര്‍ണമായും വിരിച്ചുകഴിഞ്ഞു. കായലിന്റെ ഉപ്പിന്റെ അളവ് കൂടുകയും ലയിച്ചുചേര്‍ന്ന ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞുപോകുകയും ജലത്തിന്റെ സുതാര്യതയില്‍ കൂടുതല്‍ തടസ്സങ്ങള്‍ വരികയും (സെഡിമെന്റുകള്‍), കായല്‍ ഒഴുക്കു കുറഞ്ഞ് അഴുക്ക് അടിഞ്ഞുകൂടുകയും ചെയ്തതിന്റെ ഫലമാണ് കായല്‍ ജലത്തിന്റെ നിറം മാറുന്നത്.

വേലിയേറ്റ സമയത്ത് സമുദ്രജല പ്രവാഹവും നദികളില്‍ നിന്നുള്ള ശുദ്ധജല പ്രവാഹവും ചേര്‍ന്ന് അര്‍ദ്ധമായി അടഞ്ഞ ജലാശയങ്ങളാണ് കായലുകള്‍. വിവിധയിനം കായലുകളില്‍ വളരെ വിശേഷപ്പെട്ട ഇനം കായലാണ് ‘ബാര്‍ബില്‍റ്റ്’ കായലുകള്‍. കൊച്ചി കായല്‍ ഒരു ബാര്‍ബില്‍റ്റ് കായലാണ്. അഴിമുഖത്തുനിന്ന് കായലിലേക്ക് നോക്കിയാല്‍ കാണുന്ന ഒന്നിനുപുറകെ ഒന്നായി അനേകം ദ്വീപുകള്‍ കടലില്‍നിന്നുള്ള തിരകളേയും ഓളങ്ങളെയും തടഞ്ഞ് കരയെ കടല്‍ക്ഷോഭത്തില്‍നിന്നും തീക്ഷ്ണമായ വേലിയേറ്റ തിരകളില്‍ നിന്നും രക്ഷിക്കുന്ന സ്ഥിതിവിശേഷം ബാര്‍ബില്‍റ്റ് കായലുകളുടെ പ്രത്യേകതയാണ്. കൊച്ചി കായലിന്റെ സവിശേഷത ഇതാണ്.

2004 ലെ സുനാമി തിരകളില്‍ നിന്നും കൊച്ചിയെ സംരക്ഷിച്ചത് കൊച്ചി ബാര്‍ബില്‍റ്റ് കായലായതുകൊണ്ടാണ്. ഈ സവിശേഷതകൊണ്ടാണ് കൊച്ചി അറബിക്കടലിന്റെ റാണിയായതും കായലില്‍ നങ്കൂരമിടുന്ന കപ്പലുകള്‍ക്ക് തിരകളുടെ മര്‍ദ്ദത്തില്‍ ആടിയുലയാതെ ചരക്കിറക്കുവാന്‍ കഴിയുന്നതും. കൊച്ചി കായലിന്റെ ആലപ്പുഴ മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്ത് ചാലക്കുടി, പെരിയാര്‍, മൂവാറ്റുപുഴ എന്ന് മൂന്ന് നദികള്‍ വന്നുചേരുന്നുണ്ട്.

ശുദ്ധജലസ്രോതസ്സുകളായ ഈ നദികളാണ് കൊച്ചി കായലിലെ ഉപ്പിന്റെ അളവ് സമുദ്രത്തിലേതുപോലെ ഉയരാതെ നിയന്ത്രിച്ചുപോരുന്നത്. കൊച്ചി കായലിന്റെ തീരത്ത് ശുദ്ധജല ലഭ്യതയ്‌ക്ക് പ്രധാന കാരണവും കായലിലെ ഉപ്പിന്റെ അംശം താരതമ്യേന കുറവായതിനാലാണ്.

ആലപ്പുഴ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍വരെയുമുള്ള കായല്‍ തീരമേഖല സ്വകാര്യ-സര്‍ക്കാര്‍ ഏജന്‍സികളഉടെ കയ്യേറ്റം മൂലം ചുരുങ്ങിവരികയാണ്.

ഗോശ്രീ പാലങ്ങള്‍ കായല്‍ തീരദേശ റോഡുകള്‍, റെയിലുകള്‍, ഫഌറ്റ് സമുച്ചയങ്ങള്‍, കണ്ടെയ്‌നര്‍ ടര്‍മിനസ്, എല്‍പിജി, എല്‍എന്‍ജി ടാങ്കറുകള്‍, സ്വകാര്യ കയ്യേറ്റങ്ങള്‍ എന്നിവ മൂലം കൊച്ചി കായല്‍ വിസ്തൃതി നന്നേ ചുരുങ്ങിയിട്ടുണ്ട്. കൊച്ചി നഗരത്തിലും കായല്‍ തീരത്തും പ്രാന്തപ്രദേശങ്ങളിലും പണിതീര്‍ത്തിരിക്കുന്ന ആയിരക്കണക്കിന് ഫഌറ്റുകള്‍ക്കായി പൈലുകള്‍ (അടിത്തറ) നിര്‍മിച്ചപ്പോള്‍ പമ്പ് ചെയ്‌തെടുത്ത ചളി തിരികെ കായലില്‍ എത്തിയതാണ് കായലിന്റെ ആഴം കുറയുന്നതിന് ഇടയാക്കിയത്.

കൊച്ചി നഗരത്തിന്റെ അഴുക്കുചാലുകള്‍ ഏതാണ്ട് പൂര്‍ണമായും ചെന്നുചേരുന്നത് കായലിലാണ്. സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍, ചപ്പുചവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇ-മാലിന്യങ്ങളടക്കം മറ്റ് ഖരമാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍, ഉല്ലാസ നൗകകളില്‍ നടത്തുന്ന മല-മൂത്ര വിസര്‍ജ്യങ്ങള്‍, വ്യവസായ മാലിന്യങ്ങള്‍, ഹോട്ടല്‍-ഡയറി മാലിന്യങ്ങള്‍, വര്‍ക്ക് ഷോപ്പ് മാലിന്യങ്ങള്‍, കപ്പല്‍ നിര്‍മാണ മാലിന്യങ്ങള്‍, ബോട്ടുകളില്‍നിന്നും കപ്പലുകളില്‍നിന്നുമുള്ള ഓയില്‍ മാലിന്യങ്ങള്‍, നിര്‍മിതികള്‍ പൊളിച്ചുണ്ടാകുന്ന മാലിന്യങ്ങള്‍, സിമന്റ്, അഴുക്ക് ജലം തുടങ്ങിയ നിര്‍മാണ മേഖലയിലെ മാലിന്യങ്ങള്‍ എന്നിവയെല്ലാം ചെന്ന് അടിയുന്നത് കൊച്ചി കായലിലാണ്.

കായല്‍ തീരത്തെ നഗരമാലിന്യങ്ങളില്‍ ബഹുഭൂരിഭാഗവും മഴയിലൂടെ ഒഴുകിയെത്തുന്നത് കൊച്ചി കായലിലാണ്. നദികളുടെ തീരത്തെ വ്യവസായശാലാ മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതും കൊച്ചി കായലിലാണ്. രൂക്ഷമായ ജലമലിനീകരണം കൊച്ചി കായലിലെ ജലത്തിന്റെ ശരാശരി താപനില, ക്ഷാര-അമ്ലത്തോത്, നിറം, ബാക്ടീരിയകളുടെ എണ്ണം, ഓക്‌സിജന്റ് അളവ് എന്നിവയിലെല്ലാം നിരന്തരം മാറ്റം വരുത്തുന്നു.

കായല്‍ ജലത്തിന്റെ ഗുണനിലവാരത്തില്‍ ക്രമാതീതമായ വ്യതിയാനമാണ് ഇത് വരുത്തിത്തീര്‍ത്തിരിക്കുന്നത്. ഇത് മത്സ്യക്കുരുതിയിലേയ്‌ക്കും തദ്ദേശി മത്സ്യജനങ്ങളുടെ വംശനാശത്തിനും ഇടവരുത്തുന്നു. കായലില്‍ നിന്നും ദുസ്സഹമായ ഗന്ധം വമിക്കുന്നതിന് ഇടവരുത്തുന്ന തലത്തിലേയ്‌ക്കാണ് കായല്‍ മലിനീകരണം രൂക്ഷമാകുന്നത്.

കൊച്ചി നഗരത്തിന്റെ ഭംഗിയും പ്രകൃതിരമണീയതയും കൊച്ചി കായലിന്റെ സാമീപ്യമാണ്.  കായല്‍ ചീഞ്ഞുനാറുന്ന നിലയിലെത്തിയാല്‍ കൊച്ചി നഗരത്തിന്റെ ദുഃസ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് നഗരത്തിലെ കാനകളില്‍നിന്നുമുള്ള രൂക്ഷഗന്ധവും നഗരത്തിലെ കൊതുകും താപതരംഗവും കുടിവെള്ള ക്ഷാമവും വാഹനക്കുരുക്കും വായുമലിനീകരണവും മഴക്കാലത്തെ വെള്ളക്കെട്ടും ചീഞ്ഞുനാറുന്ന ഖരമാലിന്യങ്ങളുമാണ് കൊച്ചി നഗരത്തിലെ ജനങ്ങളുടെ സൈ്വര ജീവിതം മടുപ്പിക്കുന്നതെങ്കില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ ചീഞ്ഞുനാറുന്ന കൊച്ചി കായലില്‍നിന്നും ഉയര്‍ന്നുവരുന്ന അതിരൂക്ഷമായ ദുര്‍ഗന്ധം കൂടി നഗരവാസികള്‍ സഹിക്കേണ്ട ഗതികേടിലെത്തിച്ചേരുമെന്നതിന്റെ സൂചനകളാണ് കായല്‍ ജലത്തിന്റെ നിരോക്‌സീകരണവും നിറമാറ്റവും ജലജീവികള്‍ അപ്രത്യക്ഷമാകുന്നതും മത്സ്യക്കുരുതിയും അവായുശ്വസനം നടത്തുന്ന ജീവികളുടെ എണ്ണം പെരുകലും! കൊച്ചി കായലില്‍ നഗരത്തില്‍ നിന്നും കറുത്തിരുണ്ട് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യവുമായി എത്തിച്ചേരുന്ന തോടുകളും ഉപതോടുകളും നിരവധിയാണ്.

കല്‍വത്തി കനാല്‍, ചെറളായി തോട്, മാന്ത്രത്തോട്, രാമേശ്വരം തോട്, അത്തിപ്പുഴത്തോട്, കാഞ്ഞിരത്തോട്, പള്ളിച്ചാല്‍ത്തോട്, പുല്ലാരംതോട്, കട്ടത്തറത്തോട്, എറണാട്ട് തോട്, പഷ്ണിത്തോട്, കണ്ണങ്ങാട്ട് തോട്, കെഎംപി തോട്, തേവരക്കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, ചമ്പക്കര കനാല്‍, മുണ്ടേപ്പള്ളിത്തോട്, വിക്രംസാരാഭായ് തോട്, കരീത്തോട്, പുഞ്ചത്തോട്, പുനത്തില്‍ തോട്, ഭുവനേശ്വരി തോട്, തമ്മനം കനാല്‍ ഇടപ്പള്ളി തോട്, തുകലന്‍ക്കുത്തിയതോട്, സീനത്തോട്, മുല്ലശ്ശേരി  കനാല്‍ തോട്, ചങ്ങാടം പോക്ക് തോട്, പുഞ്ചത്തോട്, വൈറ്റില കാരണക്കോടംതോട് തുടങ്ങിയ കൊച്ചി നഗരത്തിലെ പ്രധാന തോടുകളും കനാലുകളും ദുര്‍ഗന്ധം വമിക്കുന്ന ജലമാണ് കൊച്ചി കായലില്‍ തള്ളുന്നത്.

കൊച്ചി നഗരത്തിന് യാതൊരുവിധ ദ്രവമലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമില്ലാത്തതിനാല്‍ നഗരത്തിലെ ഗാര്‍ഹിക, ആശുപത്രി, ഹോട്ടല്‍, വ്യവസായ മലിനജലം നേരെ ചെന്നെത്തുന്നത് കൊച്ചി കായലിലാണ്. കായല്‍ വ്യാപ്തി ചുരുങ്ങിയതിലൂടെയും മലിനജലത്തിന്റെ തോത് വര്‍ധിച്ചതുമൂലവും കൊച്ചിക്കായല്‍ മലിനീകരണം രൂക്ഷമായിരിക്കയാണ്.

ബിഒഡി അളവ് കാനകളിലും കൊച്ചി കായല്‍ ജലത്തിനും വളരെ ഉയര്‍ന്നതാണ്. ഡിഒ (ഓക്‌സിജന്റെ അളവ്) മിക്കവാറും സ്ഥലങ്ങളില്‍ രണ്ട് മി.ഗ്രാമിന് താഴെയാണ്. ഇത് അവായു ശ്വസനം നടത്തുന്ന ബാക്ടീരിയകളുടെ വന്‍ വര്‍ധനവാണുണ്ടാക്കിയിട്ടുള്ളത്. ഇതിനാല്‍ കായലിന്റെ പല ഭാഗങ്ങളിലും താപനില കൂടിയും കുറഞ്ഞുമിരിക്കുന്നു. വന്നചേരുന്ന മലിനജലത്തിലെ നൈട്രേറ്റ്, ഫോസ്‌ഫേറ്റ്, സള്‍ഫേറ്റ് എന്നിവ പ്ലവകസസ്യങ്ങളുടെ അനിയന്ത്രിതമായ വര്‍ധനവിന് കാരണമാകുന്നതിന് ഇടവരുത്തും. ഇത് ഡിഒ നില വീണ്ടും കുറയ്‌ക്കും. അത് ജലജീവികളുടെ കൂട്ടത്തോടെയുള്ള ചത്ത് ചീയ്‌ക്കലിന് കാരണമാകും. തുടര്‍ന്ന് കായല്‍ ദുഷിക്കുന്നതിനും ദുര്‍ഗന്ധം പരത്തുന്നതിനും ഇടവരുത്തും.

മലിനജലത്തിലെ രാസപ്രതിപ്രവര്‍ത്തനങ്ങള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്, മീഥേന്‍, മറ്റ് വാതകങ്ങള്‍ എന്നിവ പുറത്തുവരുന്നതിന് കാരണമാക്കും. കായല്‍ അടിത്തട്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ അടിയില്‍ ഊറുന്ന മാലിന്യങ്ങളുടെ അവായു വിഘടനത്തിലേക്കാണ് നയിക്കുന്നത്. ഇത് ജലജീവികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ‘ഹിപ്പോക്‌സിയ’യിലേക്ക് കൊച്ചി കായലിനെ എത്തിക്കും. കൊച്ചി കായല്‍ ജലം പൂര്‍ണമായും നിരോക്‌സീകരണത്തിലെത്തുന്നതിനും ജലം വിഷമയമാകുന്നതിനും ഇത് വഴിവയ്‌ക്കും. ചിലപ്പോഴൊക്കെ ഗള്‍ഫ് മേഖലയില്‍ ഉണ്ടാകുന്ന പ്രതിഭാസമാണിത്. ഈ അവസ്ഥയില്‍ നഗരജീവിതം ദുസ്സഹമാകും.

കായലിലെത്തുന്ന മല-മൂത്ര വിസര്‍ജ്യങ്ങള്‍ സ്ഥിതിഗതികള്‍ ഗുരുതരമാക്കും. വിഷാംശമുള്ള ആല്‍ഗകള്‍, രോഗകാരികളായ സൂക്ഷ്മജീവികള്‍, പ്രാദേശികമല്ലാത്ത രോഗാണുക്കള്‍ എന്നിവയുടെ വളര്‍ച്ചയ്‌ക്കും പെരുകലിനും ഇത് ഇടവരുത്തും. നഗരവാസികളുടെ ജീവിതം ഇതോടെ രോഗാതുരമാകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. മത്സ്യരോഗങ്ങള്‍ വര്‍ധിക്കും.

ജലജീവികള്‍ ഇതോടെ കൂട്ടത്തോടെ അപ്രത്യക്ഷമാകും. ഈ കൊച്ചിക്കായല്‍ നാശം ഒഴിവാക്കാന്‍ ഭരണകൂടം തയ്യാറാകണം. കാനകളിലെ ജലം ട്രീറ്റ് ചെയ്യാനുള്ള പൊതു സംവിധാനം ഒരുക്കണം, കായലില്‍ ഖര-ദ്രവ-ജൈവ മാലിന്യങ്ങള്‍ എത്തുന്നത് തടയണം, പ്ലാസ്റ്റിക് മലിനീകരണം തടയണം, ചത്തജീവികളെ കായലില്‍ എറിയരുത്, കായല്‍ മലിനീകരിക്കുന്ന വ്യവസായശാലകള്‍ക്കെതിരെ നടപടി വേണം.

കായല്‍ കയ്യേറ്റവും കായലോരം നികത്തിയെടുക്കുന്നതും തടയണം. ലക്ഷദ്വീപ് കടലില്‍നിന്നും കായലിലേക്കും കായലില്‍നിന്നും കടലിലേക്കും നടക്കുന്ന വേലിയേറ്റത്തിനും വേലിയിറക്കത്തിനും തടസ്സമുണ്ടാക്കുന്ന  തരത്തില്‍ യാതൊരു വികസനപ്രവര്‍ത്തനവും നടത്തരുത്.

തീരദേശപരിപാലന നിയമം കര്‍ശനമായി നടപ്പാക്കണം. കായല്‍ നികത്തി നടത്തിയിട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും കായലില്‍ എത്തരുത്, തീരദേശ മേഖലയില്‍ കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കണം. മത്സ്യ-ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്ക് പ്രജനനത്തിന് സൗകര്യം ഒരുക്കണം. കായല്‍ജലത്തിന്റെ നിരോക്‌സീകരണത്തിനുള്ള കാരണങ്ങള്‍ ഒഴിവാക്കണം. മെര്‍സേ കായല്‍, ഹിയൂസ് കായല്‍, തെംമസ് കായല്‍ എന്നിവയെ പോലെ വേമ്പനാട് കായലിന്റെ ഭാഗമായ കൊച്ചി കായല്‍ മരിക്കാതിരിക്കുവാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

Kerala

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)
India

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

Kerala

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

World

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

പുതിയ വാര്‍ത്തകള്‍

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

ഇതുവരെ കണ്ടതല്ല , ഇനി കാണാൻ പോകുന്നതാണ് ശരിയ്‌ക്കുള്ള ആക്രമണം ; ഇസ്രായേലി വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉടൻ ടെഹ്‌റാനിലെ ആകാശത്തെത്തും ; നെതന്യാഹു

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

ഇറാന്റെ താല്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും : ഇസ്രായേലിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ

പി സി തോമസിന്റെ പേരില്‍ വാട്‌സ് ആപിലൂടെ പണം തട്ടിപ്പിന് ശ്രമം

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

പ്രാര്‍ത്ഥനയുടെ മറവില്‍ പീഡനം : യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

അര്‍ണബ് ഗോസ്വാമി (ഇടത്ത്) ഇന്ത്യയില്‍ വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്ന തുര്‍ക്കി കമ്പനിയായ ടര്‍ക്കിഷ് ടെക്നിക് (വലത്ത്)

എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്തിന് തുര്‍ക്കി കമ്പനിയെ ഏല്‍പിക്കുന്നു?: ചോദ്യമുയര്‍ത്തി റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies