ന്യൂദല്‍ഹി: സുനന്ദ പുഷ്കര്‍ കൊലപാതക്കേസിലെ മൊഴികളുടെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് ദല്‍ഹി പോലീസ്.
ഇതുവരെ കേസില്‍ ചോദ്യം ചെയ്തവര്‍ നല്കിയ മൊഴിയും തരൂര്‍ മൂന്നു ഘട്ടം ചോദ്യം ചെയ്യലില്‍ നല്കിയ മൊഴികളും തമ്മില്‍ കാര്യമായ വൈരുദ്ധ്യമുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞദിവസം മൊഴികളിലെ വൈരുദ്ധ്യത്തിന്റെ കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഇരുപത്തിനാലു മണിക്കൂറിനിടെ പൊലിസ് തരൂരിനെ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു. ഇതുവരെ ആകെ മൂന്നുവട്ടമാണ് തരൂരിന്റെ മൊഴി രേഖപ്പെടുത്തിയത്.
തരൂരിന്റെ ഡല്‍ഹിയിലെ വസതിയിലെ സഹായി നാരായണ്‍ സിംഗിന്റെ മൊഴിയും തരൂരിന്റെ മൊഴിയും പരിപൂര്‍ണമായും വിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ ആദ്യം ചോദ്യം ചെയ്തതും നാരായണ്‍ സിംഗിനെ ആയിരുന്നു. വ്യാഴാഴ്ച തരൂരിന്റെ ഡ്രൈവര്‍ ബജ്രംഗിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: