കൊച്ചി: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ പ്രധാന അധ്യാപകന് ശശിധന് ആത്മഹത്യ ചെയ്ത കേസില്‍ തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
കേസിലെ രണ്ടാം പ്രതിയാണ് എംഎല്‍എ. എഫ് ഐ ആറില്‍ എം എല്‍ എയ്ക്ക് കേസില്‍ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ബി. കമാല്‍പാഷയാണ് കേസ് പരിഗണിച്ചത്.
എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ പ്രേരണയാണ് ആത്മഹത്യകാരണമെന്ന് ശശിധരന് ആത്മഹത്യകുറിപ്പിലും എഴുതിയിരുന്നു. ഇതിനെ തുടര്‍ന്ന് ജെയിംസ് മാത്യുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: