കൊച്ചി: തനിക്കെതിരെ സുധീരന് നടത്തിയ പ്രസ്താവനയില്‍ ദുഃഖമുണ്ടെന്ന്് മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ അറിയിച്ചതായി ഗോകുലന് ഗോപാലന്.എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധീരന്റെ ആദര്‍ശം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കോണ്‍ഗ്രസ്് നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. ജനങ്ങള്‍ കൈയടിക്കുന്നതുകണ്ട് ആവേശം കയറിയ സുധീരന് പറഞ്ഞത് യാതൊരു ബോധവുമില്ലാത്ത കാര്യങ്ങളാണ്. വേദിയില്‍ വെച്ച് തന്നെ സുധീരന് താന്‍ മറുപടി പറയേണ്ടതായിരുന്നു പക്ഷേ താന്‍ ഗുരുദേവനില്‍ വിശ്വസിക്കുന്ന ആളാണ്.
താന്‍ ഒരു മദ്യവ്യാപാരിയല്ല.നാലുവര്‍ഷം മുമ്പ് തനിക്ക് മദ്യവ്യാപാരം ഉണ്ടായിരുന്നു.ധര്‍മ വേദിയുടെ നേതൃസ്ഥാനത്ത് വന്ന അന്ന് താന്‍ അതു വിട്ടു. സ്കൂളുകളും മെഡിക്കല്‍ കോളജുകളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ തനിക്കുണ്ട്. ഇതൊന്നും കാണാതെ ബാറിന്റെ പേരില്‍ മദ്യവ്യാപാരിയല്ലാത്ത തന്നെ സുധീരന് അപമാനിക്കാന്‍ ശ്രമിച്ചതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ഗോകുലം ഗോപാലന് പറഞ്ഞു. സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്
മദ്യമേഖലയാണ്.ഇതൊന്നും മനസിലാക്കാതെ അപമാനിക്കാന്‍ ശ്രമിക്കുന്നത് സുധീരന് പ്രായോഗിക ബുദ്ധിയില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിമാര്‍ക്കു പോലും ബാറുണ്ട്്.
മദ്യവ്യവസായി ഒരിക്കലും മോശക്കാരല്ല.തൃശൂരിലെ രാഘവനെപ്പോലെ മാന്യന്മാരായ ഒട്ടേറെ വ്യക്തികള്‍ ഉണ്ട്. രാഘവന് സുധീരന് വളര്ത്തുപുത്രനെപ്പോലെയായിരുന്നു. ഇന്നു കാണുന്ന സുധീരനെ ഈ നിലയിലാക്കിയത് രാഘവനെപ്പോലുളള ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.
സുധീരന്റെ ജനപക്ഷ യാത്രയക്ക് വടകരമുതല്‍ തിരുവനന്തപുരം വരെയുളള പരിപാടിക്ക് താന്‍ പണം കൊടുത്തിട്ടുണ്ട്.
സുധീരന് നേരിട്ടല്ല പണം വാങ്ങിയത്. എത്ര രൂപ നല്‍കിയെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. സുധീരന് പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാലും അദ്ദേഹം അത് തിരുത്താന്‍ തയാറാകില്ല. അതാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നത്. താന്‍ പറഞ്ഞതുമാത്രമാണ് ശരിയെന്ന നിലപാടാണ് സുധീരന്റെ കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: