കൊച്ചി: വിശ്വസംവാദകേന്ദ്രത്തിന്റെ എറണാകുളം മേഖലാ സിറ്റിസണ്‍ ജേര്‍ണലിസം പഠന ശിബിരം ആരംഭിച്ചു. എളമക്കര സരസ്വതീ വിദ്യാനികേതന്‍ പബ്ലിക്ക് സ്കൂളില്‍ ശിബിരം ടൈംസ് ഓഫ് ഇന്ത്യ കേരള എഡിറ്റര്‍ മനോജ് കെ. ദാസ് ഉദ്ഘാടനം ചെയ്തു.
ആര് എസ് എസ്സ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം. രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ആര് എസ് എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശന് സ്വാഗതവും ആര് എസ് എസ് കൊച്ചി മഹാനഗര്‍ പ്രചാര്‍ പ്രമുഖ് എം. എല്‍. രമേഷ് നന്ദിയും പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനം ആഗോള തലത്തില്‍ വ്യാപിക്കുന്ന പ്രാദേശിക വാര്‍ത്താ പ്രചരണം ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് മനോജ് കെ. ദാസ് ചൂണ്ടിക്കാട്ടി. പ്രതിബദ്ധതയാണ് പത്രപ്രവര്‍ത്തകന്റെ അടിസ്ഥാന ഗുണം ആവേണ്ടതെന്നും ആധികാരികവും അഗാധവുമായ അറിവും ഒരേസമയം പത്രപ്രവര്‍ത്തകനു ആവശ്യമാെണന്നും എം. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ നിന്ന് നാല്‍പ്പത്തി അഞ്ച് പേരാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകരായ പി. സുജാതന്‍, മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര് ഗോപീകൃഷ്ണന്, സുകേഷ് പ്രഭാകര്‍ ഷേണായ് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ഇന്ന് പി ടി നാസര്‍ (ഇന്ത്യാവിഷന്) അനൂപ് രാമന്‍കുട്ടി എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സഭയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: