ബംഗളൂരു: അല്പകാലത്തിനു ശേഷമാണ് ഭാരതത്തെ ഞെട്ടിച്ച് വീണ്ടുമൊരു ട്രെയിന്‍ ദുരന്തം. ഇതിനു മുന്‍പ് 2012 ജൂണ്‍ 30നാണ് 25 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം. ദല്‍ഹി ചെന്നൈ എക്സ്പ്രസാണ് അപകടത്തില്‍ പെട്ടത്.
ആന്ധ്രയിലെ നെല്ലൂരിനടുത്തു വച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് ട്രെയിനിന്റെ ഒരു ബോഗിയില്‍ തീ ആളുകയായിരുന്നു. അതിനു തൊട്ടുമുന്‍പ് ബംഗളൂരു ഹംപി എക്സ്പ്രസ് ആന്ധ്രയിലെ അനന്തപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് 25 പേര് മരിച്ചിരുന്നു. അതേവര്‍ഷം മെയ് 22നായിരുന്നു അപകടം.
2011ല്‍ യുപിയിലെ ഫത്തേപ്പൂരിനടുത്ത് ട്രെയിന്‍ പാളം തെറ്റി 71 പേര് മരണമടഞ്ഞിരുന്നു. ദല്‍ഹി ഹൗറ റൂട്ടിലായിരുന്നു ദുരന്തം.
മധുര ചപ്ര എക്സ്പ്രസിനുണ്ടായ ദുരന്തമാണ് അതേവര്‍ഷം ഉണ്ടായ മറ്റൊന്ന്. 2011 ജൂലൈ 7 നായിരുന്നു ദുരന്തം. റെയില്‍വേ ക്രോസ്സില്‍ ബസ്സുമായി കൂട്ടിയിടിച്ച് 39 പേര് കൊല്ലപ്പെട്ടു. ഇതില്‍ ബസ് യാത്രികരും ഉണ്ടായിരുന്നു.
2010 ഒക്ടോബര്‍ 20ന് ഇന്‍ഡോര്‍ ഗ്വാളിയോര്‍ എക്സ്പ്രസ് ഗുഡ്സുമായിടിച്ച് 24 മരണം. സിയാല്‍ദ ഉത്തര്വംഗ എക്സ്പ്രസ് 2010 ജൂണ്‍ 19ന് ഭഗല്‍പ്പൂര്‍ റാഞ്ചി വനാഞ്ചല്‍ എക്സ്പ്രസിലിടിച്ച് 66 പേരാണ് മരിച്ചത്.
2010 ജനുവരി മൂന്നിന് യുപിയിലെ പാങ്കി റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രയാഗ്രാജ് എക്സ്പ്രസ് ഖോരക്ദാം എക്സ്പ്രസുമായി കൂട്ടിയിടിച്ച് 12 പേര് മരിച്ചു.
2009 നവംബര്‍ ഒന്നിന് ഗോരഖ്പൂര്‍ അയോധ്യ എക്സ്പ്രസ്സ് ലെവല്‍ക്രോസില്‍ ട്രക്കുമായി കൂട്ടിയിടിച്ച് 18 പേര് കൊല്ലപ്പെട്ടു.
2009 ഒക്ടോബര്‍ 31ന് ഗോവ എക്സ്പ്രസ്സ് മഥുരക്ക് സമീപം മേവാദ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 23 പേര് കൊല്ലപ്പെട്ടു.
മോദി അനുശോചിച്ചു
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും ട്വിറ്ററിലൂടെ അദ്ദേഹം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: