തിരുവനന്തപുരം: ദേശീയ ഗെയിംസിലെ കള്‍ച്ചറല്‍ ആന്റ് മെഡല്‍ പ്രസന്റേഷന് കമ്മിറ്റിയുടെ ആകെ ചെലവായ തുകയുടെ കണക്കുകള്‍ പുറത്തുവിട്ടു. 600ലേറെ കലാകാരന്മാരെ ഉള്‍പ്പെടുത്തി എട്ടുജില്ലകളിലായി 66 മെഗാഷോകളാണ് സംഘടിപ്പിച്ചത്. ഇതിനായി ആകെ 69 ലക്ഷം രൂപ ചിലവായതായി കമ്മിറ്റിയുടെ കോ-ചെയര്മാന് സൂര്യകൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്മിറ്റിയിലെ അംഗങ്ങളാരും പ്രതിഫലം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്. 200 മെഡല്ക്യൂന്സ് കേവലം 500 രൂപവീതമാണ് വാങ്ങിയത്. സംസ്ഥാനത്തിനു വേണ്ടിയുള്ള കലാപ്രകടനമെന്ന നിലയില്‍ കലാകാരന്മാരെല്ലാം നിലവിലുള്ള തുകയില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിഫലമാണ് വാങ്ങിയത്. മെഡല്‍- സര്‍ട്ടിഫിക്കേറ്റ് ഡിസൈനിങ് ആന്റ് പ്രിന്റിങ്, തീംമ്യൂസിക്- സിഗ്നേച്ചര്‍ ഫിലീം നിര്‍മാണം, മെഡല്‍ദാന ചടങ്ങ്, കള്‍ച്ചറല്‍ പരിപാടികള്‍ എന്നീ നാലുകാര്യങ്ങളിലാണ് കള്‍ച്ചറല്‍ ആന്റ് മെഡല്‍ പ്രസന്റേഷന് കമ്മിറ്റിയ്ക്ക് ചുമതല നല്‍കിയത്.
തിരുവനന്തപുരം ഗെയിംസ് വില്ലേജ്(10 ഷോ)- 13,94,500 രൂപ, തിരുവനന്തപുരം നിശാഗന്ധി(11 ഷോ)- 16,61,500, കൊല്ലം(ഏഴ് ഷോ)- 7,35,000, ആലപ്പുഴ(ഏഴ് ഷോ)- 8,11,000, കൊച്ചി(എട്ട് ഷോ)- 9,37,000, തൃശൂര്‍(എട്ട് ഷോ)- 7,13,500, കോഴിക്കോട്(എട്ട് ഷോ)- 9,37,000, കണ്ണൂര്‍(ഏഴ് ഷോ)- 7,47,000 എന്നിങ്ങനെയാണ് തുക ചെലവായത്. അഞ്ചു ജില്ലകളിലെ മെഗാഷോകളുടെ ഉദ്ഘാടനത്തിന് 1,95,000 രൂപ ചെലവായി.
ഗെയിംസിന്റെ ഉദ്ഘാടന- സമാപന ചടങ്ങുകള്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ കീഴിലല്ലെന്നും അതിന്റെ ഉത്തരവാദിത്വം സെറിമണി കമ്മിറ്റിക്കാണെന്നും സൂര്യാകൃഷ്ണമൂര്‍ത്തി അറിയിച്ചു. ഗെയിംസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 22 കമ്മിറ്റികളുടേയും ചെയര്മാന്മാര് ഇത്തരത്തില്‍ വരും ദിവസങ്ങളില്‍ കണക്കുകള്‍ വിശദീകരിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: