ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കടന്ന് കയറാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കുവാന്‍ വഴികള്‍ തേടണമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
മുന്‍പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയെ സിഎജിയായി നിയമിച്ചതിനെതിരെ വന്ന ഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോതഗി ഇക്കാര്യം പറഞ്ഞത്.
പ്രശാന്ത് ഭൂഷണാണ് സിഎജി നിയമനത്തിനെതിരെ സുപ്രിം കോടതിയിലെത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു, ജസ്റ്റീസുമാരായ എ.കെ. സിക്രി, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭരണഘടനാ തസ്തികയിലെ നിയമനത്തില്‍ മറ്റ് താത്പര്യങ്ങളുണ്ടെന്ന പ്രശാന്ത് ഭൂഷണിന്റെ വാദം കോടി അംഗീകരിച്ചില്ല. എന്നാല്‍ നിയമന കാര്യത്തില്‍ എജിയുടെ അഭിപ്രായമെന്താണെന്നും കോടതി തിരക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: