പാട്ന: തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ന്യൂദല്‍ഹിയില്‍. എം എല്‍ എമാര്‍ മുഖ്യമന്ത്രി നിതിന്‍ റാം മാഞ്ചിയുമായി സമ്പര്‍ക്കം ചെയ്യാതിരിക്കാനുള്ള തന്ത്രമാണിതെന്നു പറയപ്പെടുന്നു. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ബീഹാര്‍ ഗവര്‍ണ്ണര്‍ അംഗീകരിക്കാന്‍ വൈകുന്നതിനാല്‍ രാഷ്ട്രപതിയെ കാണുകയാണ് ലക്ഷ്യമെന്ന് നിതീഷ് പറഞ്ഞു.
അതിനിടെ, ബീഹാറില്‍ തെരഞ്ഞെടുപ്പിനിപ്പോള് പറ്റിയ സമയമാണെന്ന് നിതീഷിനെ പിന്തുണയ്ക്കുന്ന ജെഡിയു എംഎല്‍എമാര്‍ക്കും ലാലു പ്രസാദിന്റെ പാര്‍ട്ടിക്കാര്‍ക്കും അഭിപ്രായമുണ്ട്. ദല്‍ഹിയിലെ എഎപി വിജയം ബീഹാറില്‍ അവസരമാക്കാമെന്നാണ് അവരുടെ നിലപാട്. നിതീഷിന് പക്ഷേ ഇതിനോടു താല്പര്യമില്ല. ഇതെച്ചൊല്ലി അഭിപ്രായഭിന്നതകളും സഖ്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് തേടുന്ന ദിവസം സഭയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ന് രാഷ്ട്രപതിയെ കാണാന്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും ബീഹാര്‍ ഗവര്‍ണ്ണര്‍ തീരുമാനം മനപ്പൂര്‍വം വൈകിക്കുകയാണെന്നും നിതീഷ് പറഞ്ഞു.
അതേസമയം, താനാണ് മുഖ്യമന്ത്രിയെന്നു സ്ഥാപിക്കാന്‍ മാഞ്ചി മന്ത്രിസഭാ യോഗം വിളിച്ചു. ഇത് നിതീഷ് പക്ഷത്തിനു പ്രതീക്ഷിക്കാത്ത തിരിച്ചടിയായി. യോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ ഒറ്റക്കെട്ടായി നിയമസഭ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി സമര്‍പ്പിച്ചാല്‍ ഏതു സാഹചര്യത്തിലും ഗവര്‍ണ്ണര്‍ക്ക് അതുപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: