തിരുവനന്തപുരം: ദേശീയ ഗെയിംസ് ഫണ്ടില്‍ നിന്ന് ഗെയിംസ് നടക്കാത്ത പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം പുതുക്കിപ്പണിയാനായി 37 കോടി രൂപ അനുവദിച്ചതായി ബിജെപി വക്താവ് വി.വി.രാജേഷ്. കോട്ടയം ജില്ലയില്‍ ദേശീയ ഗെയിംസ് നടക്കുന്നില്ലെന്നിരിക്കെയാണ് ഇത്. പാലാ സ്റ്റേഡിയം നിര്‍മ്മാണത്തിനുള്ള ടെണ്ടറിന് 2013 ഒക്ടോബര്‍ 22നാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു ഗെയിംസ് അഴിമതികൂടിയാണ് ബിജെപിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്.
ദേശീയ ഗെയിംസിന്റെ പേരില്‍ നടന്ന അഴിമതിക്കെതിരെ സിബിഐ അന്വേഷണത്തിന്റെ അനിവാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് വി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം വന്നാല്‍ ഞങ്ങളുടെ പക്കലുള്ള മുഴുവന്‍ രേഖകളും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. കനത്ത മഴ പെയ്താല്‍ വെള്ളം കയറുന്ന സ്റ്റേഡിയമാണിത്. ദേശീയ ഗെയിംസിന്റെ എംബ്ലം പതിച്ച ലെറ്റര്‍ ഹെഡില്‍ ഗെയിംസ് ചീഫ് എന്‍ജിനിയറാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതുവരെ ഏകദേശം 17 കോടി രൂപ ചെലവഴിച്ചു. എന്നാല്‍ 40 ശതമാനം പണി പോലും പൂര്‍ത്തിയായിട്ടില്ല. നിലവിലുള്ള സ്റ്റേഡിയം ഒരു മീറ്റര്‍ മണ്ണിട്ട് നികത്തി സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നത്് സര്‍ക്കാര്‍ കോണ്ട്രക്ടര് എം.പി. സിദ്ദിക്കാണ്.
ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സ് ഉള്‍പ്പെടെുള്ള 60 ഇനങ്ങളുടെ ഉപകരണങ്ങള്‍ക്ക് ടെന്‍ഡര്‍ നല്‍കിയത് ജനുവരി 20 ന് ആണ്. 15,000 സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഗഌസുകളുടെ ടെന്‍ഡര്‍ കാലാവധി അവസാനിക്കുന്നത് ജനുവരി 30നും. ഗഌസുകള്‍ ഹാജരാക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ചിനുമാണ്. ഇത് കരാറുകാര്‍ക്ക് അഴിമതി നടത്താനുള്ള അവസരമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.
ഗെയിംസ് വേദിയല്ലാത്ത ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബിനും നാലുകോടിരൂപയാണ് ഗെയിംസിന്റെ പേരില്‍ നല്‍കിയത്. എന്നാല്‍ ഇവിടെ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പൊതു ജനങ്ങളെ കയറ്റാതെ കുറച്ചു വ്യക്തികള്‍ കയ്യടക്കി വച്ചിരിക്കുന്ന ടെന്നിസ് ക്ലബ്ബിനായി പൊതുഫണ്ടില്‍നിന്ന് പണം വിനിയോഗിച്ചത് ഗുരുതരമായ ക്രമക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് പാലായിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ പേരില്‍ നടന്ന അഴിമതികള്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പത്രസമ്മേളനത്തില്‍ രാജേഷ് ഹാജരാക്കി. ഗെയിംസ് തീരുന്നതോടെ മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂരിനും സുരേഷ് കല്‍മാഡിയുടെ അവസ്ഥ വരുമെന്ന് ഉറപ്പായതായും വി.വി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: