മറയൂര്‍: എംഎസ്റ്റിസിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്നുവന്ന ചന്ദന ഇ-ലേലത്തില്‍ റെക്കോര്‍ഡ് വില്പന. മറയൂര്‍ ചന്ദനത്തിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും അധികം ചന്ദനം ലേലത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ ലേലത്തെ അപേക്ഷിച്ച് ഇരട്ടിയോളം രൂപയുടെ വര്‍ദ്ധനവാണിത്. നികുതി ഉള്‍പ്പെടെ ആകെ 46 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.
നാല് ലോട്ടുകളിലായി 52 ടണ്‍ ചന്ദനമാണ് വിറ്റഴിച്ചത്. പ്രമുഖരായ 15ഓളം കമ്പനികളാണ് ലേലത്തില്‍ പങ്കുകൊണ്ടത്. ക്ലാസ് 6 വിഭാഗത്തില്‍പ്പെട്ട ചന്ദനത്തിന് കിലോയ്ക്ക് 10500 രൂപയും ക്ലാസ് 10 വിഭാഗത്തില്‍പ്പെട്ട ചന്ദനത്തിന് 9000 രൂപയും ലഭിച്ചത് മറ്റൊരു റെക്കോഡായി. 5 മണിക്ക് അവസാനിക്കേണ്ട ലേലം കടുത്ത മത്സരം മൂലം 6.20നാണ് അവസാനിച്ചത്. വര്‍ഷത്തില്‍ രണ്ട് തവണയാണ് ലേലം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ 19.5 കോടി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: