കൊച്ചി: അതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ മൊഴി ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 164 പ്രകാരം ബന്ധപ്പെട്ട മജിസ്ട്രേറ്റിന്റെ ചേംബറില്വെച്ചുമാത്രമേ രേഖപ്പെടുത്താവൂഎന്ന്് കീഴ്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഹൈക്കോടതി സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു. കമ്മീഷന് ഹൈക്കോടതിക്കു നല്കിയ ശുപാര്‍ശയെത്തുടര്‍ന്നാണ് ഈ തീരുമാനം.
കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിനുളള അധികാരം എറണാകുളം ഒഴികെയുളള ജില്ലകളില്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജിന് നല്‍കാനും ഹൈക്കോടതി തീരുമാനിച്ചു.
ഇക്കാര്യത്തില്‍ ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എറണാകുളത്ത് സ്ത്രീകള്‍ക്കും കിട്ടികള്ക്കുമെതിരെയുളള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിനുളള അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളും വിചാരണ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: