പാട്ന: ജനതാദള്‍ യുണൈറ്റഡ് നേതൃത്വത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ രൂക്ഷ വിമര്‍ശനം. ജെഡിയു പ്രസിഡന്റ് ശരത് യാദവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള എംഎല്‍എ മാരുടെ പ്രത്യേകയോഗം ഇന്ന് ചേരാനിരിക്കെയാണ് മാഞ്ചി സ്വന്തം നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാനം ഭരിക്കുന്നത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായതിനാല്‍ ലെജിസ്ലേറ്റീവ് യോഗം വിളിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ നിയമവിരുദ്ധമായി യാദവ് യോഗം വിളിക്കുകയാണെന്നാണ് മാഞ്ചിയുടെ ആരോപണം.
അതേസമയം ഇന്നു നടക്കുന്ന യോഗത്തില്‍ മാഞ്ചിയ്ക്കെതിരെ ജെഡിയു നേതൃത്വം നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ്് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
അതിനിടെ ഫെബ്രുവരി 20ന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് പാര്‍ട്ടി എംഎല്‍എമാരുടെ പ്രത്യേകയോഗം ചേരുമെന്ന് മാഞ്ചി അറിയിച്ചിട്ടുണ്ട്.
ബീഹാര്‍ മുഖ്യമന്ത്രിയെ മാറ്റുന്നതു സംബന്ധിച്ച് മാഞ്ചി, നിതീഷ് കുമാര്‍ എന്നിവരുമായി ജെഡിയു നേതൃത്വം ഇതിനു മുമ്പും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: