ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ നടക്കുന്നത് പാക്കിസ്ഥാന്റെ സ്വേച്ഛാധിപത്യമാണെന്ന് ബിജെപി. കഴിഞ്ഞ 60 വര്‍ഷമായി ഇവിടെ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും ഇതില്‍ അവിടുത്തെ ജനങ്ങള്‍ ദുഃഖിതരാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തില്‍ ഇസ്ലാമിക രാജ്യങ്ങളുടെ ഓര്‍ഗനൈസേഷ(ഒഐസി)ന്റെ ശ്രദ്ധ ബിജെപി ക്ഷണിച്ചു.
ഉഭയകക്ഷി ചര്‍ച്ചയില്‍ യാതൊരു പങ്കും ഒഐസിക്ക് ഇല്ല. കശ്മീര്‍ വിഘടനവാദികള്‍ ഒരു നിരീക്ഷകന്റെ റോളാണ് ഒഐസിക്ക് നല്‍കിയിരിക്കുന്നത്. മിര്‍വൈസ് ഉമര്‍ ഫറൂക്ക് ഉള്‍പ്പടെയുള്ളവരെ ഗ്രൂപ്പിങ് യോഗങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട്.
ജമ്മു-കശ്മീരില്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്നുവെന്ന് ആരോപിച്ച് ഒഐസി പ്രമേയങ്ങള്‍ പാസ്സാക്കുക പതിവായിരുന്നു. പാക് അധിനിവേശ കശ്മീരിലെയും ബലൂചിസ്ഥാനിലെയും ജനങ്ങളുടെ അവസ്ഥ ഒഐസി മനസ്സിലാക്കണമെന്ന് ബിജെപി ജമ്മു കശ്മീര്‍ വക്താവ് ഖാലിദ് ജഹാംഗീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: