ഏകദാ ഭഗിനീ തസ്യാസ്തദ്ഗൃഹംസ്വേച്ഛയാളളഗതം
തദഗ്രേ കഥിതംസര്വ്വംചിന്തേയംമഹതീഹി മേ
ദുര്ബ്ബലാതേന ദുഃഖേന ഹ്യനുജേകരവാണികിം
സാബ്രവീ•മ ഗര്ഭോളസ്തിതംദാസ്യാമി പ്രസൂതിതഃ
താവത്കാലംസഗര്ഭേവഗുപ്താതിഷ്ഠഗൃഹേസുഖം
വിത്തംത്വംമത്പതേര്യച്ഛ സ തേദാസ്യതി ബാലകം
ഷാണ്മാസികോമൃതോബാല ഇതിലോകോവദിഷ്യതി
തം ബാലം പോഷയിഷ്യാമി നിത്യമാഗത്യതേഗൃഹേ
ഫലമര്പ്പയധേനൈ്വ ത്വം പരീക്ഷാര്ത്ഥംതുസാംപ്രതം
തത്തദാചരിതംസര്വ്വംതഥൈവസ്ത്രീസ്വഭാവതഃ
അങ്ങനെയിരിക്കെ ഒരുദിവസം യാദൃശ്ചികമായി ധുന്ധുലിയുടെ അനിയത്തി അവിടെയെത്തി. ധുന്ധുലി അനിയത്തിയോട് വിവരങ്ങളെല്ലാം പറഞ്ഞു. ‘എനിക്കു വലിയ ചിന്തയാണ്. അനിയത്തീ, ആ ദുഃഖത്താല്‍ വശംകെട്ട ഞാന്‍ എന്തുചെയ്യും? അനിയത്തി പറഞ്ഞു: ഞാന്‍ ഇപ്പോള്ഗര്ഭിണിയാണ്. പ്രസവിക്കുന്ന കുട്ടിയെ ജ്യേഷ്ഠത്തിക്കു തരാം. അതുവരെ ജ്യേഷ്ഠത്തി ഗര്ഭമുണ്ട് എന്ന ഭാവത്തില്‍ ഗൃഹത്തില്‍ സ്വസ്ഥമായിരിക്കുക. എന്റെ ഭര്‍ത്താവിന് ഭവതി കുറച്ചു പണം കൊടുക്കുകയാണെങ്കില്അദ്ദേഹം കുട്ടിയെ തരുന്നതാണ്. മറ്റുവല്ലവരും ചോദിച്ചാല്‍ ആറാം മാസത്തില്‍ പ്രസവിച്ചതുകൊണ്ട് കുട്ടി മരിച്ചുപോയി എന്നു പറയാം. എന്റെ കുട്ടിയെ ഇവിടെകൊണ്ടുവന്ന് ഞാന്‍ തന്നെ വളര്‍ത്തുന്നതാണ്. സന്ന്യാസിതന്ന പഴം പശുവിനു കൊടുക്കുക. ഫലിയ്ക്കുമോന്നു നോക്കാമല്ലോ. അനിയത്തിയുടെ വാക്കുകള്‍ ധുന്ധുലി അനുസരിച്ചു.
അഥ കാലേന സാ നാരീ പ്രസൂതാ ബാലകംതദാ
ആനീയ ജനകോ ബാലം രഹസ്യേ ധുന്ധുലീംദദൗ
തയാ ച കഥിതം ഭര്ത്രേ പ്രസൂതഃസുഖമര്ഭകഃ
ലോകസ്യസുഖമുത്പന്നമാത്മദേവ പ്രജോദയാത്
ദദൗദാനം ദ്വിജാതിഭ്യോ ജാതകര്മ്മവിധായ ച
ഗീതവാദിത്രഘോഷോളഭൂത്തദ്ദ്വാരേമംഗളം ബഹു
ഭര്ത്തുരഗ്രേളബ്രവീദ്വാക്യംസ്തന്യം നാസ്തികുചേമമ
അന്യസ്തന്യേന നിര്ദുഗ്ദ്ധാ കഥം പുഷ്ണാമി ബാലകം
മത്സ്വസുശ്ച പ്രസൂതായാമൃതോ ബാലസ്തുവര്ത്തതേ
താമാകാര്യഗൃഹേ രക്ഷ സാ തേളര്ഭം പോഷയിഷ്യതി
പതിനാ തത്കൃതംസര്വ്വം പുത്രരക്ഷണഹേതവേ
പുത്രസ്യ ധുന്ധുകാരീതി നാമ മാത്രാ പ്രതിഷ്ഠിതം
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അനിയത്തി പ്രസവിക്കുകയുംകുട്ടിയെ ധുന്ധുലിയ്ക്കു ഉപായത്തില്‍ നല്‍കുകയും ചെയ്തു. ധുന്ധുലി താന്‍ സുഖമായി ഒരാണ്‍കുട്ടിയെ പ്രസവിച്ചുവെന്ന് ആത്മദേവനെ അറിയിച്ചു. ആത്മദേവനു പുത്രനുണ്ടായതറിഞ്ഞ് നാട്ടുകാരും സന്തോഷിച്ചു. ബാലന്റെ ജാതകര്‍മ്മം നടത്തി അദ്ദേഹം ബ്രാഹ്മണര്‍ക്കു നിരവധി ദാനങ്ങള്‍ നല്കി. അദ്ദേഹത്തിന്റെ ഗൃഹത്തിനു മുന്നില്‍ മംഗളഗീതം മുഴങ്ങി. ധുന്ധുലി പതിയോടു പറഞ്ഞു: ‘ഹേ പ്രഭോ എന്റെ മുലയില്‍ അല്പംപോലും പാലില്ല. കുട്ടിക്ക്മറ്റുവല്ലവരുടേയും പാലുകൊടുക്കുന്നതെങ്ങനെ? എന്റെ അനിയത്തി പ്രസവിച്ചുവെങ്കിലും കുട്ടിമരിച്ചു പോയിരിക്കുന്നു. അതുകൊണ്ട് അവളെ വരുത്തിയാല്‍ നമ്മുടെ പുത്രനെ അവള് നോക്കിക്കൊള്ളും. ആത്മദേവന് അപ്രകാരം ചെയ്തുകൊള്ളാന്‍ അനുവദിച്ചു. പുത്രന് അവര്‍ ‘ധുന്ധുകാരി’ എന്ന് പേരിട്ടു.
ത്രിമാസേ നിര്ഗ്ഗതേചാഥ സാ ധേനുഃസുഷുവേളര്ഭകം
സര്വ്വാംഗസുന്ദരംദിവ്യം നിര്‍മ്മലം കനകപ്രഭം
ദൃഷ്ട്വാ പ്രസന്നോവിപ്രസ്തു സംസ്ക്കാരാന് സ്വയമാദധേ
മത്വാളളശ്ചര്യം ജനാഃ സര്വ്വേദിദൃക്ഷാര്ത്ഥംസമാഗതാഃ
ഭാഗ്യോദയോളധുനാ ജാതആത്മദേവസ്യ പശ്യത
ധേന്വാ ബാലഃ പ്രസൂതസ്തുദേവരൂപീതികൗതുകം
ന ജ്ഞാതംതദ്രഹസ്യംതുകേനാപി വിധിയോഗതഃ
ഗോകര്ണ്ണംതംസുതംദൃഷ്ട്വാഗോകര്ണ്ണം നാമ ചാകരോത്
പഴം തിന്ന പശു, മൂന്നുമാസം കഴിഞ്ഞപ്പോള്‍ സര്‍വ്വാംഗ സുന്ദരനും സ്വര്‍ണ്ണവര്‍ണ്ണത്തോടുകൂടിയവനും നിര്‍മ്മലനുമായ ഒരു ദിവ്യകുമാരനെ പ്രസവിച്ചു. ഇത് കണ്ട് സന്തുഷ്ടനായ ബ്രാഹ്മണന് ജാതകര്‍മ്മാദി സംസ്ക്കാരങ്ങളെല്ലാം ആ ബാലനു സ്വയം നടത്തി. ഈ ആശ്ചര്യസംഭവത്തെക്കുറിച്ചറിഞ്ഞ് ആളുകള്‍ വളരെയധികം വന്നുചേര്‍ന്നു. ”ആത്മദേവനിപ്പോള് നല്ല കാലമാണ്. നോക്കൂ പശുവിന് ദേവരൂപിയായകുമാരനുണ്ടായിരിക്കുന്നു” എന്നിങ്ങനെ ആളുകള്‍ അത്ഭുതപ്പെട്ടു. എന്നാല്‍ ദൈവനിയോഗത്താല്‍ ഇത്എങ്ങിനെ സംഭവിച്ചുവെന്ന് ആര്‍ക്കും മനസ്സിലായില്ല. അതുരഹസ്യമായി തുടര്‍ന്നു. ബാലന്റെ ചെവികള്‍ പശുവിന്റേതുപോലെ നീണ്ടിരുന്നതിനാല് ആ കുട്ടിക്ക് ഗോകര്ണ്ണന് എന്നു പേരിട്ടു. (കേരളത്തിന്റെ വടക്കേ അതിരായ ഗോകര്‍ണ്ണം ക്ഷേത്രത്തിലെ പരമശിവന്റെ (മഹാബലേശ്വരന്റെ) ശിവലിംഗം രാവണന് പിടിച്ചു വലിച്ചിളക്കിയെടുക്കാന് ശ്രമിച്ചതു കാരണം പശുവിന്റെ ചെവിപോലെയായി. അന്നുമുതലാണ് ആ സ്ഥലം ഗോകര്ണ്ണമെന്ന് അറിയപ്പെട്ടുതുടങ്ങിയത്. ഈ കഥയിലെ സംഭവവികാസങ്ങള്‍ നടന്നതും ഗോകര്ണ്ണത്തില്വെച്ചാണ്. ഈ ഗോകര്ണ്ണനില് നിന്നുമാണ് സ്ഥലനാമം ഗോകര്‍ണ്ണം എന്നായിത്തീര്‍ന്നത് എന്നൊരുവാദവുമുണ്ട്.)
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: