ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് കോടികള്‍ സംഭാവന നല്കിയ കമ്പനികള്‍ പലതും വ്യാജമാണെന്ന് പുതിയ കണ്ടെത്തലുകള്‍ വന്നതോടെ കേജ്രിവാള് പ്രതിക്കൂട്ടില്‍. കേജ്രിവാളിന്റെ അഴിമതിവിരുദ്ധ മുഖംമൂടിയാണ് അഴിഞ്ഞുവീണത്.
ആം ആദ്മിക്ക് അരക്കോടി വീതം നല്കിയ നാലു കമ്പനികളില്‍ രണ്ടെണ്ണവും വ്യാജമാണെന്ന് ഇന്നലെ എന്‍ഡിടിവിയാണ് കണ്ടെത്തിയത്. കള്ളപ്പണമാണ് ആംആദമിക്ക് ലഭിച്ചതെന്നാണ് ഇതോടെ വെളിപ്പെടുന്നത്.
സണ്‍ വിഷന്‍സ് ഏജന്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്കൈലൈന്‍ മെറ്റല്‍സ് ആന്‍ഡ് അലോയ്സ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തല്‍. ഈ കമ്പനികള്‍ അന്‍പതു ലക്ഷം രൂപ വീതം ആംആദ്മിക്ക് നല്‍കിയെന്നാണ് രേഖകളില്‍. മൂന്നാമത്തെ കമ്പനിയായ ഇന്ത്യ ഇന്ഫോലെയ്ന്സിന് കൃത്യമായ പ്രവര്‍ത്തനമോ വരുമാനമാര്‍ഗമോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നാല് കമ്പനികളില്‍ നിന്നും പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലായിരുന്നുവെന്നാണ് ആപ്പിന്റെ മുന്‍അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇപ്പോള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങള്‍ എഎപിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം ഈ ആരോപണം ഞെട്ടിക്കുന്നതും ഗുരുതരവുമാണെന്ന് ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ പീയൂഷ് ഗോയല്‍, നിര്‍മ്മലാ സീതാരാമന് എന്നിവരും മുന്‍ എഎപി നേതാവ് ഷാസിയ ഇല്‍മി തുടങ്ങിയവരും പറഞ്ഞു.
കഴിഞ്ഞദിവസം എഎപി നേതാക്കള്‍ക്കെതിരെ മുന്‍ സഹപ്രവര്‍ത്തകരുടെ സംഘടനയായ എഎപി വോളണ്ടിയര്‍ ആക്ഷന്‍ കമ്മിറ്റി (എവിഎസി) തെളിവു സഹിതം ആരോപണം ഉന്നയിച്ചിരുന്നു. വ്യാജ കമ്പനികളില്‍നിന്ന് പണം ശേഖരിക്കുന്ന വന്‍ റാക്കറ്റാണ് എഎപിയെന്ന് അവര്‍ കുറ്റപ്പെടുത്തി. ഗോള്ഡ്മൈന് ബില്ഡ്കോം പ്രൈവറ്റ് ലിമി., ഇന്ഫോലാന്സ് സോഫ്റ്റ്വേര്‍ സൊല്യൂഷന്‍സ്, സണ്വിഷന് ഏജന്‍സീസ്, സ്കൈലൈന്‍ മെറ്റല്‍സ്, അലോയ് ലിമിറ്റഡ് എന്നീ കമ്പനികള്‍ 50 ലക്ഷം രൂപവീതമാണ് എഎപിക്ക് കൊടുത്തത്. എന്നാല്‍, ഈ രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത് ഇതെല്ലാം ഒരേ ഉടമസ്ഥന്റേതാണെന്നാണ്. ഈ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളൊന്നുമില്ലതാനും, എവിഎസി വെളിപ്പെടുത്തി. ഇടപാടുകള്‍ പാതിരാത്രിയിലാണ് നടന്നതെന്നും രേഖകളില്‍നിന്ന് തെളിയുന്നു.
ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഫണ്ട് വരവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ്, ഈ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നുള്ള പ്രതികരണം. വാര്‍ത്തയോടു കൃത്യമായി പ്രതികരിക്കാന്‍ പോലും ആകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കേജ്രിവാള്. കള്ളപ്പണമാണ് ആംആദ്മി പാര്ട്ടിഫണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ആപ്പിന്റെ കള്ളപ്പണം കൈയോടെ പിടിയിലായി. ഈ കമ്പനികളെല്ലാം പണം കൈമാറാനുള്ളവ മാത്രമായിരുന്നു. കള്ളപ്പണം ഹവാലയായിട്ടാണ് കൈമാറിയത്. ഈ പണമാണ് രാഷ്ട്രീയ സംവിധാനത്തില്‍ ഒഴുകിയെത്തുന്നത്.ഇക്കാര്യത്തില്‍ ആംആദ്മിക്ക് ഒന്നും പറയാനില്ലാതായി. ഇക്കാര്യത്തില്‍ അധികാരികള്‍ ഇടപെടുമെന്നാണ് തന്റെ പ്രതീക്ഷ, അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഫണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന ആംആദ്മിയുടെ ആവശ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ വൃത്തികെട്ട ഇത്തരം രാഷട്രീയത്തിലേക്ക് ബഹുമാനപ്പെട്ട കോടതിയെ വലിച്ചിഴയ്ക്കരുതെന്നായിരുന്നു ജെയ്റ്റ്ലിയുടെ ഉത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: