കൊച്ചി: വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനങ്ങള്‍ നേടുന്നത് തടയുന്നതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് പിഎസ്സി തന്നിഷ്ടപ്രകാരം പുറപ്പെടുവിച്ച സര്‍ക്കുലര്‍ പട്ടികവര്‍ഗ്ഗ വിരുദ്ധമാണെന്ന് ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശം നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കുന്നതാണ് പിഎസ്സിയുടെ ഈ സര്‍ക്കുലര്‍.
മതംമാറിയ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പള്ളിയുടെ ശുപാര്‍ശ പ്രകാരം തഹസില്‍ദാര്‍മാര്‍ ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന വ്യവസ്ഥയാണ് പിഎസ്സി സര്‍ക്കുലറില്‍ പറയുന്നത്. ഇതുപ്രകാരം 1800ലധികം അനധികൃത നിയമനങ്ങള്‍ സംസ്ഥാനത്ത് നടന്നതായാണ് പറയപ്പെടുന്നത്. സര്‍ക്കാര്‍ ചട്ടം പാലിച്ചുമാത്രമെ പിഎസ്സിക്ക് നിയമനം നടത്താന്‍ അവകാശമുള്ളൂ എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
നിലവില്‍ പിഎസ്സി സെക്രട്ടറിയായി നിശ്ചയിക്കപ്പെട്ട സാജു ജോര്‍ജ്ജ് എസ്എസ്എല്‍സി ബുക്കില്‍ ക്രിസ്ത്യാനിയാണെന്ന് രേഖപ്പെടുത്തിയ ആളാണ്. എന്നാല്‍ മലഅരയ വിഭാഗത്തില്‍പ്പെടുന്ന സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഇപ്പോള്‍ നിയമനം നേടിയിട്ടുള്ളത്. സാജു ജോര്‍ജ്ജിന്റെ നിയമനം ഉടന്‍ റദ്ദാക്കണമെന്നും പിഎസ്സിയുടെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: