കൊച്ചി: കോടതിവിധിയുടെ മറവില്‍ കൊച്ചി മേയറും ഉദേ്യാഗസ്ഥന്മാരും ചേര്‍ന്ന് കോളനികള്‍ പൊളിച്ചുനീക്കാനുള്ള ഗൂഢനീക്കത്തിനെതിരെ കോളനി നിവാസികളുടെ നേതൃത്വത്തില്‍ കൊച്ചി കോര്പ്പറേഷന് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കൊച്ചി കോര്പ്പറേഷന് പരിധിയിലുള്ള എസ്ആര്‍എം റോഡിലെ 6 മുറി കോളനിയില്‍ കാലുമുറിച്ച് വിശ്രമജീവിതം നയിക്കുന്ന കര്‍മ്മലിയുടെയും കാന്‍സര്‍ രോഗി മേഴ്സി ജോര്‍ജ്ജിന്റെയും വീടുകള്‍ പൊളിക്കാനാണ് കഴിഞ്ഞദിവസം മേയര്‍ ഉദേ്യാഗസ്ഥരെ വിട്ടത്. ഇതറിഞ്ഞ ഉടനെ കോളനി നിവാസികള്‍ ചെറുത്തുനിന്നപ്പോള്‍ പൊളിക്കല്‍ ശ്രമം താല്‍ക്കാലികമായി മാറ്റിവെച്ചുകൊണ്ട് ഉദേ്യാഗസ്ഥന്മാര് പിന്‍വാങ്ങുകയാണ് ചെയ്തത്.
വര്‍ഷങ്ങളായി ഇവിടെ താമസിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ക്ക് യാതൊരു പുനരധിവാസ സംവിധാനവും ഒരുക്കാതെയാണ് കോര്പ്പറേഷന് കുടിയൊഴിപ്പിക്കാന്‍ ഒരുങ്ങിയത്. കോന്തുരുത്തിയിലെ 168 കുടുംബങ്ങളോടും കോര്പ്പറേഷന് ഇതേ സമീപനമാണ് കൈക്കൊള്ളുന്നത് എന്നാണ് പരാതി. അനധികൃതമായി പണിതിട്ടുള്ള വന്‍കിട ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതിവരെ പറഞ്ഞിട്ടും ചെറുവിരല്‍ അനക്കാതെ മേയറും സെക്രട്ടറിയും പാവപ്പെട്ടവന് അന്തിയുറങ്ങുന്ന കുടിലുകള്‍ പൊളിച്ചുനീക്കാന്‍ നടത്തുന്ന ശ്രമം അപഹാസ്യമാണെന്ന് കോളനി നിവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: