പാലാ: വെള്ളിയേപ്പള്ളി മേലാങ്കോട്ട് ദേവീക്ഷേത്രത്തില്‍ ഭാഗവതസപ്താഹം (കിളിപ്പാട്ട്) ഫെബ്രുവരി ഒന്നുമുതല്‍ നടക്കും. ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണവും അന്ന് തന്നെ നടക്കും. ഞായറാഴ്ച വൈകിട്ട് 5ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 6-ന് വെള്ളാപ്പാട്ട് ദേവീക്ഷേത്രം രക്ഷാധികാരി അഡ്വ.കെ.ആര്.ശ്രീനിവാസന് യജ്ഞവേദിയില്‍ ദീപം തെളിയിക്കും. ക്ഷേത്രം തന്ത്രി തേവണംകോട്ട് ഇല്ലം വിഷ്ണുനമ്പൂതിരി, യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനില്‍, മുത്തോലി ഗ്രാമപഞ്ചായത്ത് അംഗം രണ്‍ജിത് ജി. എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ഭാഗവത സപ്താഹസന്ദേശം.
രണ്ടുമുതല്‍ ഫെബ്രുവരി 8 വരെ യജ്ഞവേദിയില്‍ ഹരിനാമകീര്‍ത്തനം, ഗണപതിഹോമം, സഹസ്രനാമജപം, ഭാഗവതപാരായണം, പ്രഭാഷണം, പൂജകള്‍ എന്നിവ നടക്കും. ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 12.45ന് രുഗ്മിണീസ്വയംവരം ഘോഷയാത്ര, വൈകിട്ട് 7ന് സര്‍വ്വൈശ്വര്യപൂജ, ഫെബ്രുവരി 7ന് വൈകിട്ട് 7ന് വിദ്യാഗോപാലാര്‍ച്ചന, സമാപന ദിവസമായ 8ന് വൈകിട്ട് 3ന് ഭാഗവത സമര്‍പ്പണം, അവഭൃതസ്നാനം എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: