കൊച്ചി: ചെറായി സ്വദേശിയും ബാലചിത്രകാരനുമായ ആഷിക് പുരുഷോത്തമിന് 2011 ലെ ബാലശ്രീ അവാര്‍ഡ് ലഭിച്ചു. വ്യാഴാഴ്ച ദല്‍ഹി വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രിയായ സ്മൃതി ഇറാനിയാണ് പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചത്. ദല്‍ഹി ആസ്ഥാനമായ ബാലഭവന് വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച യോഗ്യതാ പരീക്ഷകള്‍ വിജയിച്ചാണ് ആഷിക്കിന് ഈ നേട്ടം കൈവരിച്ചത്.
കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിന് ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ തുടങ്ങിയ പ്രസ്ഥാനമാണ് ബാലഭവന്. എറണാകുളം ജില്ലയ്ക്ക് ബാലഭവന് ഇല്ലാത്തതിനാല്‍ കോട്ടയം ജില്ലക്കു വേണ്ടിയാണ് ആഷിക്ക് പുരുഷോത്തം ആദ്യഘട്ട മത്സരത്തില്‍ പങ്കെടുത്തത്.
തുടര്‍ന്ന് കേരളം, ഗോവ, പോണ്ടിച്ചേരി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സോണ്‍ മത്സരങ്ങളും വിജയിച്ചു. ഒടുവില്‍ 120 പ്രതിഭകള്‍ മാറ്റുരച്ച ദേശീയ മത്സരത്തില്‍ നിന്ന് ക്രിയേറ്റീവ് ആര്‍ട്ട് വിഭാഗത്തില്‍ 16 കുട്ടികള്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ മലയാളികളായ മറ്റ് അഞ്ച് പേര് കൂടിയുണ്ട്. ഞാറക്കല്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ആയ എറക്കാട് വീട്ടില്‍ ഇ.എം. പുരുഷോത്തമന്റേയും രാധാമണിയുടെയും രണ്ടാമത്തെ മകനാണ് ആഷിക്. എറണാകുളം ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്ക്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ്. ശ്രീപതി പുരുഷോത്തം ജേ്യഷ്ഠനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: