ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ ക്ഷണ പ്രകാരം അമേരിക്കയില്‍ സന്ദര്‍ശനവേളയില്‍ നരേന്ദ്ര മോദി നടത്തിയ ക്ഷണം സ്വീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വളരെ പ്രാധാന്യത്തോടു കൂടി പങ്കെടുത്തതും അമേരിക്കയും ഭാരതവും തമ്മില്‍ ആണവ സഹകരണ കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കിയതും ഭാരതവുമായുള്ള സൈനിക സഹകരണം അമേരിക്ക വീണ്ടും പത്തു വര്‍ഷത്തേക്കു പുതുക്കിയതും ആധുനിക യുദ്ധോപകരണങ്ങള്‍ ഭാരതത്തില്‍ തന്നെ നിര്‍മിക്കുവാന്‍ സാങ്കേതിക വിദ്യയും സഹകരണവും അമേരിക്ക വാഗ്ദാനം ചെയ്തതും ഏഷ്യന്‍ മേഖലകളിലെ സമുദ്രങ്ങളില്‍ അമേരിക്കയുടെയും ഭാരതത്തിന്റെയും ഒരുമിച്ചുള്ള നാവിക സൈനിക സഹകരണം പ്രാബല്യത്തില്‍ വന്നതും ചൈനയ്ക്കു വലിയ താല്പര്യമുള്ള കാര്യമല്ല എന്നതു എല്ലാവര്ക്കും വ്യക്തമായി അറിയാവുന്ന കാര്യം തന്നെ.
അതിര്‍ത്തി തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചു ഭാരതവുമായി യോജിച്ചു പോകുവാന്‍ ചൈന ശ്രമിയ്ക്കാതെ ലോക സമൂഹത്തിനു ഭീഷണിയായി മാറിയ ഇസ്ലാം മതഭീകരതയ്ക്കും ഭീകരര്‍ക്കും കേന്ദ്രമായി മാറിയ പാക്കിസ്ഥാനുമായി സഹകരിക്കുകയും പാക്കിസ്ഥാനെ സഹായിക്കുകയും ചെയ്യുന്നതു കൊണ്ടു ചൈനയ്ക്കു വലിയ പ്രയോജനം ലഭിക്കുകയില്ല.ചൈന പാക്കിസ്ഥാനുമായി സഹകരിക്കുമ്പോള്‍ ഇസ്ലാം ഭീകരതയെ പരോക്ഷമായി സഹായിക്കുകയാണു ചെയ്യുന്നത്. കുറച്ചു കഴിയുമ്പോള്‍ ഇസ്ലാം ഭീകരതയുടെ വിപത്തു ചൈന അനുഭവിക്കും എന്നതിനു ഒരു സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: