ഭാരതത്തിലാകമാനം വിശ്വഹിന്ദുപരിഷത്തിന്റെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ ‘ഘര്‍ വാപസി’ എന്ന ‘ഹിന്ദുമതത്തിലേക്കുള്ള തിരിച്ചെത്തല്‍’ യജ്ഞം ബലപ്രയോഗത്തിലോ വശീകരിക്കപ്പെട്ടോ ഹിന്ദുമതം ഉപേക്ഷിക്കേണ്ടി വന്ന ജനതയ്ക്ക് പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണ്.
ചന്ദനവും കളഭവും പൂമാലകളും നെയ്വിളക്കും നെയ്പ്പായസവും പാല്‍പ്പായസവും രാമനാമവും ഓം നമോ നാരായണായ, ഓം നമഃശിവായ മന്ത്രങ്ങളും പിതൃതര്‍പ്പണവും നിലവിളക്കു കൊളുത്തലും ജ്ഞാനപ്പാനയും രാമായണമാസവുമെല്ലാം ഏതൊരാളെയാണ് നന്മയിലേക്ക് നയിക്കാത്തത്; മനസ്സ് നിറയ്ക്കാത്തത്.
41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനം ഒരനുഭവം തന്നെയാണ്. ജാതിവ്യത്യാസമില്ലാതെ മനുഷ്യന് തൊട്ട് മൃഗങ്ങളും പക്ഷികളും വരെ ‘അയ്യപ്പ’നായി മാറുന്നു. വൃശ്ചികം 1 മുതല്‍ മകരവിളക്ക് വരെയുള്ള നാളുകള്‍ മദ്യവും മയക്കുമരുന്നും ദുര്‍വാക്കുകളും വിചാരങ്ങളും ഇറച്ചിയും മീനുമെല്ലാം ഒഴിവാക്കി ഈശ്വരനാമം ജപിക്കാനുള്ള ദിനരാത്രങ്ങളാണ്.
വീടുകള്‍ അഷ്ടഗന്ധവും കര്‍പ്പുരവും ചന്ദനത്തിരിയും എള്ളെണ്ണയും ഉപയോഗിച്ചുകൊണ്ട് ശുചിത്വമാര്ന്ന് ‘ഐശ്വര്യപൂര്‍ണ’മാവുന്നു. ശബരിമല സന്നിധാനത്തില്‍ ഓരോ അയ്യപ്പനെയും മാളികപ്പുറത്തേയും പരസ്പരം കര്‍പ്പൂരാരതി കൊണ്ടുഴിഞ്ഞ് ദുര്ഗന്ധലേശമില്ലാത്ത ശരീരവും മനസ്സും അയ്യപ്പനിലും പ്രകൃതിയിലും അലിഞ്ഞുനില്ക്കുന്ന അപൂര്‍വാനുഭൂതി ഹിന്ദുമതത്തിനു മാത്രം സ്വന്തമാണ്. ‘നരനാരായണനും’ ‘നരശിവനും’ ‘ദരിദ്ര നാരായണനും’ ‘വ്യക്തി-സ്ത്രീ ചാരിത്ര്യവുമെല്ലാം ഹൈന്ദവധര്‍മത്തിന്റെ ഈശ്വരീയഭാവങ്ങളാണ്. രാമായണവും മഹാഭാരതവും ഉപനിഷത്തുക്കളുമെല്ലാം ഹിന്ദുമതത്തിന്റെ സ്വന്തമാണ്. അയോദ്ധ്യയും രാമസേതുവും മഥുരയും കുരുക്ഷേത്രവും സരയൂനദിയും ഗംഗാനദിയും യമുനയും ദ്വാരകയുമെല്ലാം ശ്രീകൃഷ്ണ രാമന്മാരുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയ പാവനപ്രദേശങ്ങളാണ്.
തിബത്തും കൈലാസവും ഇന്ന് ചൈനയുടെ കീഴിലാണെങ്കിലും ഉത്തരാഖണ്ഡിന്റെയും കാശിയുടെയും ശിവചൈതന്യം നമ്മെ ശിവശക്തിയുടെ പ്രചണ്ഡതയിലേക്ക്, പ്രശാന്തിയിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു.
ജ്ഞാനത്തിന്റെ മഹാസാഗരമായ സംസ്കൃതഭാഷയും സര്വേശ്വരന് കനിഞ്ഞനുഗ്രഹിച്ച അപാരസിദ്ധികളുള്ള കലാകാരന്മാരും നര്‍ത്തകരും ഗായകരും വൈവിധ്യത്തിന്റെ കൈപ്പുണ്യമുള്ള അമ്മമാരും ഹിന്ദുധര്‍മത്തിന്റെ വൈശിഷ്ട്യത്തെ വിളിച്ചറിയിക്കുന്നുണ്ട്.
ശ്രീശങ്കരനും ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും അരവിന്ദ മഹര്‍ഷിയും രമണമഹര്‍ഷിയും ചിന്മയാനന്ദ സ്വാമികളും സത്യസായിബാബയും അമൃതാനന്ദമയീ ദേവിയുമെല്ലാം ഭാരതത്തിന്റെ പുണ്യമാണ്. പരാവര്‍ത്തനം ഒരു തരംഗമായി മാറട്ടെ. നമുക്കവരെ കൈയും നീട്ടി സ്വീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: