ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് മാസിമിലാനോ ലത്തോറയ്ക്ക് നാട്ടില്‍ നിന്ന് തിരിച്ചെത്താന്‍ മൂന്ന് മാസം സമയം കൂടി അനുവദിച്ചു.
ഹൃദ്രോഗ ചികിത്സയ്ക്കായാണ് നാവികന് ഇറ്റലിയിലേയ്ക്ക് തിരിച്ചത്. നാവിന് മടങ്ങിയെത്തുമെന്ന ഇറ്റാലിയന്‍ അംബാസഡറുടെ ഉറപ്പ് ലഭിച്ചാല്‍ മൂന്നു മാസം കൂടി സമയം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഈ മാസം 12ന് മടങ്ങിയെത്തേണ്ടിയിരുന്ന നാവികന് കുടൂതല്‍ സമയം തേടി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തിങ്കളാഴ്ച ഹര്‍ജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. പുതിയ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: