സോനിത്പൂര്‍: ആസാമിലെ കാസിരംഗാ നാഷണല്‍ പാര്‍ക്കിനുള്ളില്‍ അതിക്രമിച്ച് കടന്ന് മൃഗവേട്ട നടത്താന്‍ ശ്രമിച്ചവര്‍ വനപാലകരുടെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.
പാര്‍ക്കിനുള്ളില്‍ ആറോളം വേട്ടക്കാരാണ് പ്രവേശിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. വേട്ടക്കാരുടെ പക്കല്‍ നിന്നും ഗണ്‍ സയലന്‍സര്‍, പിസ്റ്റള്‍, റൈഫിള്‍ മുതലായവയും പിടിച്ചെടുത്തിട്ടുണ്ട്.
ജനുവരി ആദ്യവാരം പാര്‍ക്കിന്റെ ബഗോരി പ്രദേശത്ത് വനപാലകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് വേട്ടക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഡിസംബര്‍ 31ന് പാര്‍ക്കിനുള്ളില്‍ അതിക്രമിച്ചു കടന്ന വേട്ടക്കാരുടെ വെടിയേറ്റ് ഒരു പെണ് കാണ്ടാമൃഗവും ഒരു ഹോം ഗാര്‍ഡും കൊല്ലപ്പെട്ടിരുന്നു.
ഒറ്റക്കൊമ്പന്മരായ കാണ്ടാമൃഗങ്ങള്‍ക്ക് പേരു കേട്ട സ്ഥലമാണ് കാസിരംഗാ നാഷണല്‍ പാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: