ന്യൂദല്‍ഹി: സ്വതന്ത്ര ഭാരത ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ വനിതകളുടെ മാര്‍ച്ച് പാസ്റ്റ്. രാജ്പഥില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിശിഷ്ടാതിഥിയാകും.
സ്ത്രീശാക്തീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വനിതകളുടെ മാര്‍ച്ച് പാസ്റ്റ് സംഘടിപ്പിക്കുന്നത്.
കര, നാവിക, വ്യോമസേനയുടെ 148 പേരടങ്ങുന്ന പ്രത്യേകസംഘമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്നത്. ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയതായി സേനാവൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്ന് സേനാവിഭാഗങ്ങള്‍ പ്രത്യേക സംഘങ്ങളായാണ് മാര്‍ച്ച്പാസ്റ്റ് നടത്തുന്നത്. ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി കമാന്‍ഡര്‍മാരുമുണ്ട്. നാരീശക്തി എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പരേഡ് നടത്തുക.
റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സ്ത്രീകള്‍ പങ്കെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് ഭാരത സൈന്യത്തിലെ വനിതകള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്നത് ആദ്യമാണ്.
പോലീസിലും അര്‍ദ്ധ സൈനിക വിഭാഗത്തിലും ഒഴികെ ഭാരതത്തില്‍ ഇതിനു മുമ്പ് സ്ത്രീകളെ പരേഡ് റാങ്കില്‍ നിയമിക്കാറില്ല. ഓഫീസര്‍ റാങ്കിലാണ് വനിതകളെ നിയമനം നടത്തുന്നത്.
ഭാരതത്തില്‍ സ്ത്രീകളെ സേനാ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവിറക്കിയത് 1990ലാണ്. നിലവില്‍ ഭാരതത്തിലെ മൂന്ന് സൈന്യ വിഭാഗങ്ങളിലുമായി 59400 ഓഫീസര്‍മാര്‍ ഉള്ളതില്‍ 3000 പേരാണ് വനിതകള്‍. ഇതില്‍ കരസേനയില്‍ 1300ഉം വ്യോമസേനയില്‍ 1350, നാവിക സേനവയില് 350 സ്ത്രീകളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: