ഗാന്ധിനഗര്‍: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദീന് വെളിപ്പെടുത്തി. ദാവൂദിനെ നിയമത്തിന്‍െറ മുമ്പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ വക്താവ്. 1993ലെ മുംബൈ സ്ഫോടനത്തിലും മറ്റ് ഭീകരപ്രവര്‍ത്തനങ്ങളിലും ദാവൂദിന്റെ പങ്ക് വ്യക്തമാണ്. എവിടെയായാലും അയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ദവൂദ് നിയമത്തിന്റെ കയ്യില്‍ നിന്നും ഒളിച്ചു കഴിയുകയാണ്. പക്ഷേ, ഒരിക്കല്‍ അയാള്‍ പിടിക്കപ്പെട്ടും. ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ നിലപാട് പഴയതു തന്നെയാണ്- സയിദ് അക്ബറുദീന് വ്യക്തമാക്കി.
ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ദാവൂദ് കറാച്ചിയിലുണ്ടെന്ന് സാധൂകരിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നത്. വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് സംഭാഷണം ചോര്‍ത്തിയത്. ന്യൂസ് മൊബൈല്‍ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റാണ് സംഭാഷണം പുറത്തുവിട്ടത്. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന വാദം തള്ളുന്നതാണ് ഈ സംഭാഷണം. ദാവൂദിനെ വിട്ടുതരണമെന്ന് ഭാരതം പാക്കിസ്ഥാനോട് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: