തിരുവനന്തപുരം: ബാബര്‍ ഭാരതത്തിലേക്ക് വന്നത് 1500 പേരുമായിട്ടാണ്. എന്നാല്‍ ഇന്ത്യ, ബംഗ്ലാദേശ് പാക്കിസ്ഥാന് എന്നിവിടങ്ങളിലായി മുസ്ലീം ജനസംഖ്യ 50 കോടിയാണ്. മത പരിവര്‍ത്തനത്തെക്കുറിച്ച് പറയുമ്പോള്‍ ഇത് കണക്കിലെടുക്കണം. മത പരിവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രിയും ലോക ജനതാദള്‍ പാര്‍ട്ടി നേതാവുമായി രാംവിലാസ് പസ്വാന്.
സാമൂഹ്യ അന്തസ് ഉയരുമെന്ന് കരുതി നിരവധി ദളിതര്‍ ക്രിസ്തുമതവും സ്വീകരിച്ചിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇപ്പോള്‍ തന്നെ നിയമവിരുദ്ധമാണ്. മതം മാറുന്നത് വ്യക്തിപരമായ കാര്യമായി കണ്ടാല്‍ മതി. പസ്വാന് പറഞ്ഞു.
വികസനം, യുവാക്കളുടെ ശാക്തീകരണം, രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തല്‍ എന്നീ കാര്യങ്ങളിലാണ് മോദി സര്‍ക്കാര്‍ ശ്രദ്ധവയ്ക്കുന്നത്. ആ കാര്യത്തില്‍ ഏറെ മുന്നോട്ടു പോകുന്നുമുണ്ട്. ലോകം മുഴുവന്‍ ഭാരതത്തെ അംഗീകരിച്ചു തുടങ്ങി.
അഴിമതിയും വിലക്കയറ്റവും മാത്രമായിരുന്നു രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. ഇപ്പോള്‍ അഴിമതിയെക്കുറിച്ച് ആരും പറയുന്നില്ല. വിലക്കയറ്റവുമില്ല. പ്രധാനമന്ത്രി 18 മണിക്കൂര്‍ ജോലിചെയ്യുമ്പോള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 12 മണിക്കൂറെങ്കിലും ജോലി ചെയ്യാതിരിക്കാനാകുമോ. ചോദ്യത്തിനു മറുപടിയായി പസ്വാന് പറഞ്ഞു.
ജനതാപരിവാര്‍ ഒന്നിക്കുന്നു എന്നത് നടക്കാത്ത കാര്യമാണ്. ഓരോരുത്തര്‍ക്കും പ്രസിഡന്റാകണമെന്നാണ് ആഗ്രഹം. ഒന്നിച്ചിട്ടും കാര്യമില്ലെന്നാണ് ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. കേരളത്തില്‍ എല്‍ജെഡി ഒരു ലക്ഷം പേരെ അംഗങ്ങളാക്കുമെന്നും പസ്വാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: