തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമിയുടെ ഏഴാമത് അന്താരാഷ്ട്ര തീയേറ്റര്‍ ഫെസ്റ്റിവല്‍ ഈമാസം 10 മുതല്‍ 17 വരെ തൃശൂരില്‍ നടക്കും. എന്‍.എന്‍.പിള്ള തീയേറ്റര്‍,നാട്യഗൃഹം, നടന് മുരളി മെമ്മോറിയല്‍ തീയേറ്റര്‍, കെ.ടി. മുഹമ്മദ് തീയേറ്റര്‍, തുടങ്ങിയ വേദികളിലാണ് നാടകം അരങ്ങേറുക.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. ജപ്പാന്,ജര്‍മനി, ശ്രീലങ്ക, മെക്സിക്കോ, ഫ്രാന്‍സ്, ഈജിപ്ത്, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നാടകങ്ങള്‍ മേളയില്‍ അവതരിപ്പിക്കും. കൂടാതെ പാലസ്തീനില്‍ നിന്നുള്ള നാടകം ഇത്തവണ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
മേളയ്ക്ക് ഡെലിഗേറ്റ് ഫീസ് ഈടാക്കുന്നതല്ല. എന്നാല്‍ ഓരോ നാടകത്തിനും റിസര്‍വേഷന്‍ ചാര്‍ജായി 20 രൂപ നല്‍കണം. ഈ നാടക മേളയ്ക്ക് സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ല. അതിനാല്‍ ഓരോ നാടകവും സ്പോണ്സര് ഷിപ്പിന്റെ അടിസ്ഥാനത്തിലാണ് നടത്തുക. 48 ലക്ഷംരൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും സംഗീതനാടക അക്കാഡമി ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: