തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കേറ്റ പരാജയത്തിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് ഉപസമിതി റിപ്പോര്‍ട്ട്.
താഴെത്തട്ടില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് പിഴവു പറ്റിയതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആര്. ബാലകൃഷ്ണപിള്ള അധ്യക്ഷനായ സമിതിയാണ് തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഒരുലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് പാലക്കാട് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടത്. സോഷ്യലിസ്റ്റ് ജനതാ നേതാവ് എംപി വീരേന്ദ്രകുമാറായിരുന്നു സ്ഥാനാര്‍ത്ഥി. ഉത്തരവാദിത്തത്തോടെ പ്രചരണം നടക്കാത്തതാണ് തോല്‍വിക്ക് കാരണമെന്ന് ബാലകൃഷ്ണപിള്ള അധ്യക്ഷനായ ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഘടകകക്ഷികളെ ഏകോപിപിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രചാരണത്തിനുള്ള പണം വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. അട്ടപ്പാടി പോലുള്ള പ്രദേശങ്ങളില്‍ കാര്യക്ഷമമായി പ്രചാരണം നടത്തുന്നതില്‍ പരാജയപ്പെട്ടെന്ന പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
പേരെടുത്തു പറയാതെ ഡിസിസി അധ്യക്ഷന്‍, തെരഞ്ഞെടുപ്പ് കണ്‍വീനര്‍ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
വീരേന്ദ്രകുമാറിന്റെ പരാജയത്തെ തുടര്‍ന്ന് സോഷ്യലിസ്റ്റ് ജനത ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുഡിഎഫ് അന്വേഷണസമിതിയെ നിയോഗിച്ചത്. പരാജയത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന അരോപണം സോഷ്യലിസ്റ്റ് ജനത നേരത്തെ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: