തിരുവനന്തപുരം: വിഎസ് പരസ്യപ്രസ്താവനകള്‍ നിര്‍ത്തണമെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാര്‍ട്ടി നിലപാടിനോട് യോജിക്കാതെ വിഎസ് പരസ്യമായി പ്രതികരിച്ചത് ശരിയായില്ല, സെക്രട്ടറിയേറ്റ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ പ്രതിയാക്കപ്പെട്ട ലതീഷ് ചന്ദ്രനെ മഹത്വവത്ക്കരിച്ചുകൊണ്ട്, പോലീസ് റിപ്പോര്‍ട്ട് അവജ്ഞയോടെ പാര്‍ട്ടി തള്ളിക്കളയണമായിരുന്നെന്ന് വിഎസ് പറയുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരത്തോടെ ജീവിക്കുന്ന ലതീഷ് ചന്ദ്രനെ വിഎസ് അറിയാത്തതല്ല. പാര്‍ട്ടി നേതാക്കന്മാരുടെ കോലം കത്തിക്കാന്‍ പരസ്യമായി തയ്യാറായ ലതീഷ് ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. പാര്‍ട്ടിവിരുദ്ധ വികാരത്തിനപ്പുറം പാര്‍ട്ടിയോട് ശത്രുതാമനോഭാവം കൂടി അയാളില്‍ നിലനില്‍ക്കുന്നുണ്ട്.
പാര്‍ട്ടിയെ തകര്‍ക്കാനുള്ള പരസ്യപ്രവര്ത്തനത്തിലേര്പ്പെട്ട ലതീഷിനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. അയാളെ ഒഴിവാക്കണമെന്ന് ആലപ്പുഴ ജില്ലാ ഘടകം നിരന്തരം ആവശ്യപ്പെട്ടിട്ടും അതു ചെയ്യാത്തത് വിഎസിന്റെ പ്രത്യേക മനോഭാവം കാരണമായിരുന്നു. അതേ മനോഭാവം തെന്നയാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലും വിഎസ് തുടരുന്നത്. വിഎസിന്റെ ഈ തെറ്റായ നയം പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണം, പത്രക്കുറിപ്പ് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: