വര്‍ക്കല: സാമൂഹിക പരിഷ്കര്‍ത്താവ് എന്നതിലുപരി വിപ്ലവകാരിയായ സന്യാസിയായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി.സദാശിവം. ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഗുരുദേവന്റെ ആശയാദര്ശങ്ങള്ക്ക് കാലാതീതമായ പ്രസക്തിയാണ്.
സര്വ്വമതങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്ന ദൈവദശകം സവിശേഷ കൃതിയാണ്. ഇത് ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ കഴിയണം. ഗവര്‍ണ്ണര്‍ പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥി ആയിരുന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഋതംഭരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ, വര്‍ക്കല കഹാര്‍ എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിദ്യാഭ്യാസവും ഗുരുശിഷ്യ പാരസ്പര്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ തോട്ടം രാജശേഖരന് വിഷയം അവതരിപ്പിച്ചു. കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബിജുപ്രഭാകര്‍, അഡ്വ. സാംബശിവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: