ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്ണ്ഫറന്സ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രാജി വച്ചു.
ഗവര്‍ണര്‍ എഎന്‍ വോറയ്ക്ക് രാജിക്കത്ത് കൈമാറി. ബിജെപിയുടെ ചരിത്രം നേട്ടം കശ്മീരിലെങ്ങും അലയടിച്ചപ്പോള്‍ പിഡിപിക്ക് 28 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.
ഒമറിന്റെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്കാകട്ടെ 15 സീറ്റ് മാത്രമേ നേടാനായുള്ളു. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. കോണ്‍ഗ്രസിന് 12 സീറ്റുകള്‍ മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: