ന്യൂദല്‍ഹി:കല്ക്കരിക്കേസുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്തിമറിപ്പോര്‍ട്ട് ജനുവരി 20നു പ്രത്യേകകോടതി പരിഗണിക്കും. കേസില്‍ പ്രതിപ്പട്ടികയിലുള്ള പ്രകാശ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെതിരെ സമര്‍പ്പിച്ചിട്ടുള്ള എഫ്ഐആറും അന്ന് പരിശോധിക്കുന്നതാണെന്നും സിബിഐ പ്രത്യേക ജഡ്ജി ഭരത്പരാശര് അറിയിച്ചു.
കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ള എല്ലാ തെളിവുകളും ജനുവരി 20ന് വിചാരണവേളയില്‍ ഹാജരാക്കുമെന്നും മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ.ശര്‍മ്മ പറഞ്ഞു.
ഛത്തീസ്ഗഢിലെ ഫത്തേര്പൂരിലെ കല്‍ക്കരി പ്പാടം അനുവദിക്കുന്നതിനായി 35 അംഗ കേന്ദ്രകമ്മിറ്റി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതായുണ്ട് . എന്നാല്‍ ഈ കമ്പനികള്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതാണ് സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം.
ഫത്തേപുര്‍ കല്‍ക്കരി ഇടപാടില്‍ പ്രകാശ് ഇന്‍ഡസ്ട്രീസിനൊപ്പം മറ്റൊരു കമ്പനിയും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ അഴിമതി നടത്തിയതായുള്ള തെളിവുകളും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
അഴിമതിവിരുദ്ധ ആക്ട് പ്രകാരം ഐപിസി സെക്ഷന്‍ 120 ബി. കുറ്റകരമായ ഗുഢാലോചന, സെക്ഷന്‍ 420 വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: