ആലപ്പുഴ: ക്രൈസ്തവ മതത്തിലെ ക്രൂരമായ അവഹേളനവും അവഗണനയും സഹിക്കവയ്യാതെയാണ് തന്റേതുള്‍പ്പടെ എട്ട് കുടുംബങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിയതെന്ന് കെപിഎംഎസ് കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് മുട്ടം ചേപ്പാട് കണിച്ചനല്ലൂര് പാലത്തറയില് വീട്ടില്‍ ബാബു ജന്മഭൂമിയോട് പറഞ്ഞു.
ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞങ്ങള്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ സമീപിക്കുകയായിരുന്നു. എല്ലാവിധ സഹായങ്ങളും ചെയ്തതില്‍ അവരോട് വളരെയേറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം.
ഇതരമതങ്ങളില്‍ അവഗണന അനുഭവിക്കുന്ന പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട സഹോദരര്‍ തങ്ങളുടെ മാതൃക സ്വീകരിച്ച് സ്വധര്‍മ്മത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇവരുടെ കഴിഞ്ഞതലമുറയില്പ്പെട്ടവര് ഹിന്ദുധര്‍മ്മത്തില്‍ നിന്നും പെന്തക്കോസ്തു വിഭാഗത്തിലേക്ക് മതംമാറ്റപ്പെട്ടിരുന്നു.
പ്രലോഭനത്തിലൂടെയാണ് മതംമാറ്റിയതെന്നും പിന്നീട് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് ഹിന്ദുധര്‍മ്മം സ്വീകരിച്ചവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഈ തലമുറയില്‍പ്പെട്ടവര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെവരാന്‍ വിഎച്ച്പി ജില്ലാ സമിതിക്ക് രേഖാമൂലം നല്കിയ അപേക്ഷ പ്രകാരമാണ് മതപരാവര്‍ത്തനം ചെയ്തത്.
വിഎച്ച്പി ജില്ലാ സെക്രട്ടറി എന്‍. രാജന്, സേവാ പ്രമുഖ് സുജേഷ്, ബജ്രംഗദള് ജില്ലാ സംയോജകന്‍ ജയചന്ദ്രന്, ഹിന്ദു ഹെല്പ്പ്ലൈന് സംയോജകന്‍ അനീഷ്, അജികുമാര്‍, രാജേന്ദ്രപ്രസാദ്, സുരേഷ് ബാബു, രാധാകൃഷ്ണകുറുപ്പ്, മഹേഷ് ഈരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: