ന്യൂദല്‍ഹി : തീഹാര്‍ ജിയിലിലെ തടവുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത്. തീഹാര്‍ ജയില്‍ ഭരണവിഭാഗവും ഇന്ത്യന്‍ ബാങ്കും തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പിപ്പാക്കുന്നത്. ഇതുപ്രകാരം തടവുകാര്‍ക്ക് അപകട ഇന്‍ഷുറന്‍സിന് ഒരു ലക്ഷവും ലൈഫ് ഇന്‍ഷുറന്‍സിന് 30000 രൂപയുമാണ് നല്‍കുന്നത്.
45000ല്‍ അധികം തടവുകാരാണ് ഈ പദ്ധതിക്കു കീഴില്‍ വരുന്നത്. തടവുകാര്‍ക്കു പുറമേ ജയില്‍ ഉദ്യോഗസ്ഥരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇതുകൂടാതെ ബാങ്ക് ഇടപാടുകള്‍ തുടങ്ങുന്നതിനുള്ള സൗകര്യളും ആരംഭിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ച് തടവുകാരില്‍ നിന്നും ജയില്‍ അധികൃതരില്‍ നിന്നും ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതാണ്.
രാജ്യത്ത് ആദ്യമായാണ് ജയില്‍ തടവുകാര്‍ക്ക് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പിരിരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന് ഡിഐജി (ജയില്‍) മുകേഷ് പ്രസാദ് അറിയിച്ചു. തടവുകാരുടെ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് തടവുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. കാര്‍ഡ് ഇല്ലാത്തവരുടെ വിവരങ്ങള്‍ ജയില്‍ അധികൃതരില്‍ നിന്നും ശേഖരിക്കുന്നതാണെന്ന് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ടി. എം. ഭാസിന് അറിയിച്ചു.
ജയിലില്‍ നിന്നും തടവുകാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം മാസന്തോറും ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യവും ഇതോടൊപ്പം നല്‍കുന്നതാണ്. തടവുകാരുടെ ബന്ധുക്കള്‍ക്കും കൂടി പണം പിന്‍വലിക്കാവുന്ന വിധത്തിലാണ് പദ്ധതിനടപ്പിലാക്കുന്നതെന്നും ഭാസിന് അറിയിച്ചു.
രാജ്യത്തെ സുപ്രധാന ജയിലുകളിലൊന്നായ തിഹാര്‍ ജയിലിലെ തടവുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: