ബീജിങ്: പ്രവര്‍ത്തനമികവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ മികച്ച രണ്ടാമത്തെ നേതാവെന്ന് ജപ്പാനിലെ ഗവേഷണ സ്ഥാപനം. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ലോകത്തെ മുപ്പത് പ്രമുഖ നേതാക്കളില്‍ ഒന്നാമന് ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ്ങാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല്‍ മെര്‍ക്കല്‍ ആണ് മൂന്നാമത്.
പ്രവര്‍ത്തന മികവ്, പൗരന്മാരുടെ നേതാവിലുള്ള വിശ്വാസം എന്നിവ വിലയിരുത്തിയാണ് ടോക്കിയോയിലെ ജിഎംഒ റിസര്‍ച്ച് നേതാക്കളുടെ സ്ഥാനം നിശ്ചയിച്ചത്. ജിങ്പിങ്ങിന് പത്തില്‍ 7.5 പോയിന്റും മോദിക്ക് 7.3 പോയിന്റും ലഭിച്ചപ്പോള്‍ മെര്‍ക്കലിന് 7.2 പോയിന്റാണ് കിട്ടിയത്. മറ്റുള്ളവര്‍ ബരാക് ഒബാമ (6.6 ) ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ (6.5) ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്കോയി ഹോളണ്ട്( 6.3) ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ (6.1) റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുട്ടിന് (6.0).
ആഭ്യന്തര, അന്താരാഷ്ട്ര പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് വിലയിരുത്തിയാണ് പൗരന്മാരുടെ വിശ്വാസം അളന്നത്. ജിങ്പിങ്ങ് ആഭ്യന്തരപ്രശ്നം (94.8 ശതമാനം) അന്താരാഷ്ട്ര പ്രശ്നം (93.8 ശതമാനം) മോദി ആഭ്യന്തരപ്രശ്നം (93.2 ശതമാനം) അന്താരാഷ്ട്ര പ്രശ്നം ( 93.3 ശതമാനം) എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്. 30 രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: