ന്യൂദല്‍ഹി: അഴിമതിക്കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാലു മാസം കൂടി നീട്ടി.
കേസില്‍ ജയലളിതയുടെ അപ്പീല്‍ കേള്‍ക്കാന്‍ ഉടന്‍ പ്രത്യേക ബഞ്ച് രൂപീകരിച്ച് മൂന്നു മാസത്തിനകം അതില്‍ തീര്‍പ്പാക്കാനും സുപ്രീം കോടതി കര്‍ണ്ണാട ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്േറതാണ് വിധി.
ജയയുടെ അപ്പീലില്‍ ദിവസവും വിചാരണ നടത്തി മൂന്നു മാസത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കാനാണ് ഉത്തരവ്.
ഒക്ടോബര്‍ 17ന് നല്കിയ ജാമ്യം 2015 ഏപ്രില്‍ 18 വരെയാണ് നീട്ടിയത്. ജയക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജിക്കൊപ്പമുള്ള രേഖകളുടെ പകര്‍പ്പ് ജയയുടെ അഭിഭാഷകനായ കെടിഎസ് തുളസിക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് 66 കാരിയായ ജയലളിതക്ക് നാലുവര്‍ഷം തടവും നൂറു കോടി രൂപ പിഴയും ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: